Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജാരിക്ക് രണ്ടാംകെട്ടിന് മോഹം; മറ്റൊരാളുമായി വിവാഹമുറപ്പിച്ച പെണ്ണില്‍ കണ്ണ്, ഒടുവില്‍ ചെയ്തത്!!

അക്രമികള്‍ സുരേഷിനെ ഉജിരെയിലേക്ക് വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം തേച്ചുമായ്ച്ചു കളയുന്നത് മൃതദേഹം കത്തിച്ചു.

മംഗളൂരു: ക്ഷേത്ര പൂജാരിക്ക് രണ്ടാം വിവാഹത്തിന് ആഗ്രഹം. മോഹിച്ച പെണ്ണിനെ മറ്റൊരാള്‍ക്ക് വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഒടുവില്‍ തന്റെ ലക്ഷ്യം സാധ്യമാകാന്‍ ഇയാള്‍ ചെയ്തത് കൊടും ക്രൂരത. പ്രതിശ്രുത വരനെ കഴുത്ത് ഞെരിച്ചുകൊന്നു, മാത്രമല്ല പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സത്യമാണ് പുറത്തായത്. ഒടുവില്‍ പൂജാരിയും സഹായികളും വലയിലായി. പിന്നീടാണ് ഇയാള്‍ കൊലയ്ക്ക് കാരണം വിശദീകരിച്ചത്. പോലീസിനെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.

 പൂജാരിയുടെ മോഹം

മംഗളൂരു നവര ധര്‍മ ഗുഡി ആദി ശക്തി മഹാമയി ക്ഷേത്രത്തിലെ പൂജാരി ആനന്ദ നായിക് എന്ന 35 കാരനാണ് ക്രൂര കൃത്യം ചെയ്തത്. ഇയാള്‍ രണ്ടാം ഭാര്യയാക്കാന്‍ താല്‍പര്യപ്പെട്ട പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച ബെല്‍ത്തന്‍ഗാഡി സ്വദേശി മല്‍ദാങ്കെ വീട്ടില്‍ സുരേഷ് നായിക് എന്ന 30 കാരനെയാണ് കഴുത്ത് ഞെരിച്ച് കൊന്നത്.

രണ്ടു കുട്ടികളുടെ അച്ഛനാണ് പൂജാരി

രണ്ടു കുട്ടികളുടെ അച്ഛനാണ് പൂജാരി ആനന്ദ്. പിന്നീട് ഇയാള്‍ ഒരു വിവാഹം കൂടി ചെയ്യാന്‍ ആഗ്രഹിക്കുകയായിരുന്നു. ഈയിടയ്ക്കാണ് താന്‍ ഇഷ്ടപ്പെട്ട നവഗ ധര്‍മഗുഡിയില്‍ തന്നെയുള്ള പെണ്‍കുട്ടിയെ സുരേഷുമായി വിവാഹം ഉറപ്പിക്കുന്നത്.

സമ്മര്‍ദ്ദം ചെലുത്തി

പിന്നീട് പെണ്‍കുട്ടിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. സുരേഷിനെ കണ്ട് വിവാഹത്തില്‍ നിന്നു പിന്മാറണമെന്നും പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അറിയിച്ചെങ്കിലും സുരേഷ് പിന്‍മാറിയില്ല. ഇതാണ് ഇയാളെ ഇല്ലാതാക്കാന്‍ തീരുമാനിക്കകാന്‍ കാരണം.

കൂട്ടാളികളായി അഞ്ചുപേര്‍

തുടര്‍ന്ന് സുരേഷിനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കളായ അഞ്ചു പേരെ ആനന്ദ് കൂടെ കൂട്ടി. ഇവരുമായി ഗൂഢാലോചന നടത്തിയാണ് സുരേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതുപ്രകാരം സുരേഷിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിപ്പിക്കുകയായിരുന്നു.

കാറില്‍ കയറ്റികൊണ്ടു പോയി

സര്‍ക്കാര്‍ പദ്ധതിയായ ഗംഗാ കല്യാണത്തിന് അര്‍ഹതയുണ്ട് എന്ന് പറഞ്ഞാണ് അക്രമികള്‍ സുരേഷിനെ ഉജിരെയിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇയാളെ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. ധര്‍മസ്ഥലത്തിനടുത്ത ആവങ്കിയിലേക്കാണ് തട്ടികൊണ്ടു പോയത്.

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

അവിടെ വച്ച് വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടു. സുരേഷ് തയ്യാറായില്ല. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം തേച്ചുമായ്ച്ചു കളയുന്നത് മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചു.

വീട്ടുകാരുടെ പരാതി

പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം ആരുടേതാണെന്ന് പോലീസിന് തിരിച്ചറിഞ്ഞിരുന്നില്ല. അതിനിടെയാണ് സുരേഷിനെ കാണാനില്ലെന്ന് പറഞ്ഞു അദ്ദേഹത്തിന്റെ അമ്മാവന്‍ സഞ്ജീവ നായിക് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണമാണ് ആനന്ദിലേക്കെത്തിയത്.

തുമ്പായത് സുരേഷിന്റെ ബെല്‍റ്റ്

തന്നെ ആനന്ദ് പ്രേമിച്ചിരുന്ന കാര്യം പെണ്‍കുട്ടിക്ക് അറിയുമായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നു ലഭിച്ച ബെല്‍റ്റിന്റെ ഭാഗങ്ങളാണ് കൊലയാളികളെ കണ്ടെത്തുന്നതിന് കാരണമായത്. പ്രതികള്‍ സംഘപരിവാര പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

പരാതിക്കാരനെയും പോലീസ് സംശയിച്ചു

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പരാതി നല്‍കിയ സുരേഷിന്റെ അമ്മാവന്‍ സഞ്ജീവ് നായികിനെ പോലൂം പോലീസ് സംശയിച്ചിരുന്നു. വിനയ് ബംഗാര എന്ന പ്രതിയെ പിടികൂടിയതോടെയാണ് മറ്റുള്ളവരുടെ അറസ്റ്റ് എളുപ്പമായത്. ഇയാള്‍ കുറ്റം സമ്മതിച്ചതോടെ പൂജാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രം

വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കൊലപാതകം. ഏപ്രില്‍ 30നാണ് കൊലപാതകം നടന്നത്. കത്തിക്കരിഞ്ഞ മൃതദേഹം കണ്ടപ്പോള്‍ തന്നെ പോലീസിന് സംശയം ഉണര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് പരാതി ലഭിക്കുന്നത്. പിന്നീടാണ് അന്വേഷണം ഊര്‍ജിമാക്കിയതും പ്രതികള്‍ വലയിലായതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+