ഗുജറാത്ത് തീരത്ത് രണ്ട് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ചു; സമുദ്ര മലിനീകരണം ഇല്ലെന്ന് റിപ്പോർട്ട്
ഗുജറാത്ത് തീരത്ത് രണ്ട് ചരക്ക് കപ്പലുകൾ കൂട്ടിയിടിച്ചു; സമുദ്ര മലിനീകരണം ഇല്ലെന്ന് റിപ്പോർട്ട്
അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖ നഗരമായ ഓഖയിൽ രണ്ട് ചരക്ക് കപ്പലുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരസ്പരം ഉളള കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം , കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്നും എണ്ണ ചോർച്ചയോ സമുദ്ര മലിനീകരണമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. രണ്ട് കപ്പലുകളിൽ ഒന്ന് 183 മീറ്റർ നീളമുള്ള വലിയ എണ്ണ ടാങ്കർ ആയതിനാൽ നിരീക്ഷണം നടക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.
കോസ്റ്റ് ഗാർഡ് പറയുന്നത് അനുസരിച്ച്, നവംബർ 26 - ന് രാത്രി 9.30 - ന്, ഗുജറാത്തിലെ ഓഖയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ ആണ് എം വി ഏവിയേറ്ററും എണ്ണ-രാസ ടാങ്കർ എം വി അറ്റ്ലാന്റിക് ഗ്രേസും തമ്മിൽ പരസ്പരം കടലിൽ ഇടിക്കുന്നത്. മാർഷൽ ഐലൻഡിൽ നിന്ന് എം വി ഏവിയേറ്റർ വരുമ്പോൾ ഹോങ്കോങ്ങിൽ നിന്നാണ് മറ്റൊരു കപ്പൽ ആയ എം വി അറ്റ്ലാന്റിക് ഗ്രേസ് വന്നത്.
കപ്പലുകൾ അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞ്, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലുകളുടെ ഇന്റർസെപ്റ്റർ , ബോട്ട് സി - 403 പ്രദേശത്ത് പട്രോളിംഗ് നടത്തുകയും, ഓഖയിൽ നിന്ന് സി - 411 എന്ന ബോട്ട് സമുദ്ര മലിനീകരണം ഉണ്ടാകുന്നോ എന്ന് വിലയിരുത്തുന്നതിനായി പ്രദേശത്ത് സ്ഥിതി വിലയിരുത്താൻ നിയോഗിച്ചു. തീര സംരക്ഷണ സേനയുടെ മലിനീകരണ നിയന്ത്രണ കപ്പൽ ഐ സി ജി എസ് സമുദ്രത്തിലെ എണ്ണ മലിനീകരണം വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾക്കും വേണ്ടി വഴി തിരിച്ചു വിട്ടു. ഒപ്പം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും മലിനീകരണം വിലയിരുത്തുന്നതിന് സഹായം നൽകുകയും ചെയ്യുന്നു.
അതേസമയം, സംഭവം നടന്ന പ്രദേശത്തെ വിലയിരുത്താൻ വേണ്ടി വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകൾ / ഹെലികോപ്റ്ററുകൾ രണ്ട് വ്യാപാര കപ്പലുകളിൽ നിന്നും എണ്ണ ചോർച്ചയോ സമുദ്ര മലിനീകരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല, കൂടാതെ ആത്യന്തികമായി ഏതെങ്കിലും തരത്തിൽ സമുദ്ര മലിനീകരണം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശം തുടർച്ചയായി നിരീക്ഷിച്ചു വരികയും ചെയ്യുന്നു. രണ്ട് കപ്പലുകളുടെയും അവസാന തുറമുഖം കാണ്ട്ല ആയിരുന്നു. എം വി അറ്റ്ലാന്റിക് ഗ്രേസ് ഫ്ലാഗ് ചെയ്‌ത ഹോങ്കോങ്ങിന്റെ അടുത്ത തുറ മുഖം ഫുജൈറ ആയിരുന്നു, മാർഷൽ ഐലൻഡ് ഫ്ലാഗ് ചെയ്‌ത എം വി ഏവിയേറ്ററിന്റെ കാര്യത്തിൽ അത് ട്യൂണ പോർട്ട് ആങ്കറേജാ ആയിരുന്നു. എം വി അറ്റ്‌ലാന്റിക്കിൽ 21 ഇന്ത്യക്കാരും ഫിലിപ്പീൻസിൽ നിന്നുള്ള 22 പേരും എംവി ഏവിയേറ്ററിൽ ക്രൂ അംഗങ്ങളായി ഉണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications