ദാദ്രി കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥനെ കൊന്നു; അതും പശുവിന്റെ പേരില്‍... യുപിയില്‍ സംഭവിക്കുന്നത്
Recommended Video

ലഖ്നൗ: ഗോവധം ആരോപിച്ച് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ബഹുലന്ദഷറില്‍ വലിയ സംഘര്‍ഷം ആണ് ഉണ്ടായത്. അതില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ആ അക്രമങ്ങളെല്ലാം ആസൂത്രിതമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ദാദ്രിയിലെ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ആളായിരുന്നു എന്നതാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്.
സുബോധ് കുമാര്‍ സിങ് എന്ന ഇന്‍സ്പെക്ടര്‍ ആണ് കൊല്ലപ്പെട്ടത്. 2015 ല്‍ ഗോമാസം സൂക്ഷിച്ചു എന്നാരോപിച്ച് അഖ്ലാഖ് എന്ന വ്യക്തിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയ ആളായിരുന്നു സുബോധ് കുമാര്‍ സിങ്. ഇദ്ദേഹത്തെ പിന്നീട് അവിടെ നിന്ന് സ്ഥലം മാറ്റിയിരുന്നു.

ആസൂത്രിത കലാപം?
ബഹുലന്ദഷറില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതം ആയിരുന്നോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്. ദൃക്സാക്ഷി മൊഴികളും പുറത്ത് വന്ന വീഡിയോകളും ആണ് ഇത് സ്ഥിരീകരിക്കുന്നത്. വര്‍ഗ്ഗീയ സംഘര്‍ഷം തന്നെ ആയിരുന്നു അക്രമികളുടെ ലക്ഷ്യം എന്നും കരുതുന്നു.

വെടിവച്ചത് ആര്?
സുബോധ് കുമാര്‍ സിങ് കൊല്ലപ്പെട്ടത് തലയ്ക്ക് വെടിയേറ്റിട്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. അക്രമികള്‍ തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് സംഘം ചേര്‍ന്നെത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് ഇത്. സുബോധ് കുമാര്‍ സിങ് ജീപ്പില്‍ നിന്ന് പുറത്തേക്ക് വീഴുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മുന്‍ സൈനികന്?
സുബോധ് കുമാര്‍ സിങിനെ വെടിവച്ചത് ഒരു വിരമിച്ച സൈനിക ഉദ്യോഗസ്ഥന് ആണെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇയാള്‍ പ്രദേശവാസിയാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ആരേയും ആദ്യ ഘട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

പക സ്വാഭാവികം
സുബോധ് കുമാര്‍ സിങിനോട് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പകയുണ്ടാവുക സ്വാഭാവികം ആണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കാരണം മുഹമ്മദ് അഖ്ലാഖിന്റെ കേസില്‍ കൃത്യമായ അന്വേഷണം ആയിരുന്നു സുബോധ് നടത്തിയത്. അഖ്ലാഖിന്റെ വീട്ടില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചതും ഇദ്ദേഹം ആയിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം ആടിന്റേതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിരുന്നു.

ആര് ചെയ്യും ആ ഗോവധം
സയ്ന മേഖലയിലെ മഹാഗ്രാമത്തിലെ കാടിന്റെ ഭാഗത്താണ് 25 പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഗോവധ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം ആണ് ഉത്തര്‍ പ്രദേശ്. ഗോവധത്തിന്റെ പേരില്‍ ഒരുപാട് അക്രമ സംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഇത്തരം ഒരു കാര്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ലെന്നാണ് വിലയിരുത്തല്‍. ഇത് തന്നെയാണ് കലാപ ഗൂഢാലോചന സംശയത്തെ ബലപ്പെടുത്തുന്നതും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications