Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനം; പ്രധാനമന്ത്രിയുടെ വികസനം പട്ടികപ്പെടുത്തി അമിത് ഷാ

സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനം; പ്രധാനമന്ത്രിയുടെ വികസനം പട്ടികപ്പെടുത്തി അമിത് ഷാ

ഡൽഹി: അയോധ്യയിൽ സമാജ്‌വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. അയോധ്യയിലെ ബാബറി മസ്ജിദിന് പകരം രാമ ക്ഷേത്രം പണിയാനുള്ള പ്രചാരണത്തിനിടെ 1990 - ൽ സന്നദ്ധ പ്രവർത്തകർക്ക് നേരെ വെടി വയ്പ്പുണ്ടായി. ഇക്കാര്യം വോട്ട് ചോദിക്കാൻ വരുമ്പോൾ അമിത് ഷാ പരാമർശിക്കുന്നതിന്റെ ആവശ്യം എന്താണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോട് ചോദിച്ചിരുന്നു.

യാദവിന്റെ പിതാവ് മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പോലീസ് സന്നദ്ധ പ്രവർത്തകർക്ക് നേരെ വെടിയുതിർത്തതെന്ന് ഷാ പറഞ്ഞു."കാലങ്ങളായി അയോധ്യയിലെ രാമ ക്ഷേത്രത്തിന് വേണ്ടി ഒരുപാട് പേർ ജീവൻ ബലി അർപ്പിച്ചു. എന്നാൽ ക്ഷേത്രം ഉയർന്നു വന്നില്ല.

amit shah

എന്നാൽ , ഇപ്പോൾ ശ്രീരാമന്റെ ജന്മ സ്ഥലത്ത് അതി മനോഹരമായ ഒരു രാമക്ഷേത്രം പണിയുകയാണ്. അയോധ്യയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു. ഉത്തർപ്രദേശിൽ നടന്നു കൊണ്ടിരിക്കുന്ന ആദായ നികുതി റെയ്ഡുകളെ പരാമർശിച്ച ഷാ സമാജ്‌വാദി പാർട്ടി കടന്നാക്രമിച്ച് സംസാരിച്ചു.  നേരത്തെ ഉത്തർപ്രദേശിൽ മാഫിയ രാജ് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ പോലീസിൽ കീഴടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന പദ്ധതികൾ അദ്ദേഹം പട്ടികപ്പെടുത്തി പറഞ്ഞു. പട്ടികയിൽ അഞ്ച് എക്‌സ്പ്രസ് വേകളും ഉൾപ്പെടുന്നു. വികസനത്തിനൊപ്പം അയോധ്യ വിമാനത്താവള പദ്ധതി പുരോഗമിക്കുകയാണെന്നും നഗരത്തിലെ റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. അയോധ്യയിൽ ശ്രീരാമന്റെ പേരിൽ സർവകലാശാല സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ നേട്ടങ്ങളിൽ ജമ്മു കശ്മീരിന്റെ അർദ്ധ സ്വയം ഭരണ പദവി റദ്ദാക്കിയതിനെ അദ്ദേഹം ചൂണ്ടികാട്ടി. "മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ... കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉൾപ്പെടെ മുഴുവൻ പ്രതിപക്ഷവും തീരുമാനത്തെ എതിർത്തിരുന്നു. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ആക്രമണത്തിന് തെളിവ് ചോദിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഷാ പരിഹസിച്ചു.

ഉത്തർപ്രദേശിലെ ജനങ്ങളുടെ പിന്തുണ 2014 ലും 2019 ലും കേന്ദ്രത്തിലും 2017 ൽ സംസ്ഥാനത്തും സർക്കാർ രൂപീകരിക്കാൻ ഭാരതീയ ജനതാ പാർട്ടിയെ സഹായിച്ചതായി ഷാ പറഞ്ഞു. "ഇപ്പോൾ, നാലാം തവണയും ബി ജെ പി യെ പിന്തുണച്ച് യോഗി ആദിത്യനാഥിനെ സഹായിക്കൂ വീണ്ടും മുഖ്യമന്ത്രിയാകൂ എന്നും അമിത് ഷാ പറഞ്ഞു.

അതേ സമയം, നേരത്തെ, ഷാ അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രം സന്ദർശിച്ചിരുന്നു. അവിടെ പ്രധാന പുരോഹിതൻ രമേഷ് ദാസ് വൈദിക ആചാരങ്ങളും നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രവും നടത്തി. നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്, നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഷായോട് വിശദീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+