കാര്‍ഗിലില്‍ പാകിസ്താന്റെ ഭൂമി കൂടി പിടിച്ചെടുക്കണമായിരുന്നു, മുന്‍ സൈനിക മേധാവി പറയുന്നത് ഇങ്ങനെ
ദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താന്റെ ഭൂമി പിടിച്ചെടുക്കാനുള്ള അനുമതി അന്നത്തെ സര്‍ക്കാര്‍ നല്‍കണമായിരുന്നുവെന്ന് അന്നത്തെ സൈനിക മേധാവ് വിപി മാലിക്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള രാഷ്ട്രീയ-സൈനിക നടപടിയായിരുന്നു ആ യുദ്ധം. ആ യുദ്ധമാണ് സൈന്യത്തെ ഇന്ന് കാണുന്ന ശക്തമായ നിലയിലേക്ക് എത്തിച്ചത്. അന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് ദുര്‍ബലമായിരുന്നു. എന്നാല്‍ കൃത്യമായ കൗണ്ടര്‍ ആക്ഷനിലൂടെ പാകിസ്താന് മറുപടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചെന്നും ജനറല്‍ വിപി മാലിക് വ്യക്തമാക്കി.

'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
നമ്മുടെ അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ തുടരുന്ന കാലത്തോളം കാര്‍ഗില്‍ പോലുള്ള യുദ്ധങ്ങള്‍ തള്ളിക്കളയാനാവില്ല. ഇതൊരു പ്രോക്സി യുദ്ധം കൂടിയായിരുന്നുവെന്ന് മാലിക് പറയുന്നു. കാര്‍ഗില്‍ യുദ്ധം നമ്മുടെ സൈനിക മേഖലയിലെ ദൗര്‍ബല്യത്തെ തുറന്ന് കാണിച്ചതായിരുന്നു. ഡിഫന്‍സ് കണ്ട്രോള് ഓര്‍ഗനൈസേഷനില്‍ വലിയ പോരായ്മകള്‍ ഉണ്ടായിരുന്നു. നിരീക്ഷണവും ഇന്റലിജന്‍സ് വിവരങ്ങള്‍ മോശമായിരുന്നു. ആയുധങ്ങളുടെ കാര്യവും അത്തരത്തില്‍ തന്നെയായിരുന്നുവെന്നും മാലിക് പറഞ്ഞു.
ഇന്ത്യ-പാക് സുരക്ഷാ ബന്ധങ്ങളില്‍ വലിയ വഴിത്തിരിവായിരുന്നു ആ യുദ്ധം കൊണ്ട് വന്നത്. പാകിസ്താന് പറഞ്ഞ കാര്യങ്ങളൊന്നും അന്ന് പാലിച്ചിരുന്നില്ല. ഇന്ത്യയുമായി ഒപ്പിച്ച ലാഹോര്‍ ഉടമ്പടി അവര്‍ തെറ്റിച്ചു. പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്പേയ് പോലും പാകിസ്താന് സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. നിങ്ങള്‍ എന്റെ മുതുകില്‍ കുത്തിയെന്ന് നവാസ് ഷെരീഫിനോട് വാജ്പേയ് പറഞ്ഞിരുന്നുവെന്നും മാലിക് വ്യക്തമാക്കി. പാകിസ്താന്റെ സൈനിക നീക്കത്തില്‍ തുടക്കത്തില്‍ പകച്ചുപോയിരുന്നുവെന്നും മാലിക് പറഞ്ഞു.
ഇന്ത്യയ്ക്കുണ്ടായിരുന്ന പ്രതിരോധ ശേഷിക്കുറവായിരുന്നു ആദ്യം പതറിപ്പോകാന്‍ കാരണം. ഭീകരവാദികളാണോ പാക് സൈന്യമാണോ എന്ന കാര്യത്തിലായിരുന്നു സംശയം. ഇവരുടെ ലൊക്കേഷനെ കുറിച്ചും സൈന്യത്തിന് അറിവില്ലായിരുന്നു. വളരെകുറച്ച് സമയം കൊണ്ട് ആത്മവിശ്വാസം വീണ്ടെടുത്താണ് സൈന്യം ആ യുദ്ധം ജയിച്ചത്. പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കണമെന്നാണ് തന്റെ നിലപാട്. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ഞാന്‍ സൈന്യത്തില്‍ ഇല്ലായിരുന്നു. എങ്കിലും തിരിച്ചടി നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ നേതൃത്വമാണ് അത് തീരുമാനിക്കേണ്ടതെന്നും വിപി മാലിക് പറഞ്ഞു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications