വിവിഐപി ചോപ്പേഴ്‌സ് കള്ളപ്പണം വെളുപ്പിക്കൽ കേസ്; വ്യവസായിയെ അറസ്റ്റ് ചെയ്ത് ഇഡി
ഡല്‍ഹി; അഗസ്റ്റ വെസ്റ്റ് ലാൻഡ് വിവിഐപി ചോപ്പേഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട 3,600 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എവ്യവസായി അനൂപ് കുമാർ ഗുപ്തയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരം കേസുകൾക്കായി പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഗുപ്തയെ കോടതി അഞ്ച് ദിവസത്തെ കേന്ദ്ര അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യാ ഗേറ്റ് ബസുമതി അരി നിർമ്മിക്കുന്ന കെആർബിഎൽ ലിമിറ്റഡിന്‍റെ ഡയറക്ടറാണ് അനൂപ് കുമാർ ഗുപ്ത. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച ചില പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് ഇഡി വ്യക്തമാക്കി. അതേസമയം ഗുപ്ത അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി പറഞ്ഞു.
ഇറ്റലി ആസ്ഥാനമായുള്ള ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് അനുബന്ധ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് 12 വിവിഐപി ചോപ്പറുകൾ വാങ്ങുന്നതിനുള്ള 3,727 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്. 2014 ൽ ഈ കരാർ ഇന്ത്യ റദ്ദാക്കി. റദ്ദാക്കൽ ഇടപാടിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തെത്തുടർന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തുകയായിരുന്നു.
സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി, തുറന്നടിച്ച് തോമസ് ഐസക്
അബുദാബിയിലേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങൾ കർശനമാക്കി; കൊവിഡ് ടെസ്റ്റ് നിർബന്ധം