ഗാന്ധി കുടുംബം പറഞ്ഞിട്ടും മുട്ടുമടക്കാത്ത നേതാവ്, ആരാണ് സിദ്ദുവിന്റെ ഉപദേഷ്ടാവ് മല്‍വീന്ദര്‍ സിംഗ്
ദില്ലി: പഞ്ചാബില്‍ ഇതുവരെ കാണാത്തൊരു പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേഷ്ടാവായി നിയമിതനായ മല്‍വീന്ദര്‍ സിംഗ് മലിയാണ് ഇപ്പോള്‍ സംസ്ഥാന മുഴുവന്‍ ചര്‍ച്ചയാവുന്നത്. എന്തിനേറെ പറയുന്നത് മലിയുടെ പരാമര്‍ശങ്ങള്‍ ബിജെപി പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. പാകിസ്താന് വിഷയത്തില്‍ മലി നടത്തിയ ചില പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് മലി. ഗാന്ധി കുടുംബം തന്നെ ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും മലി പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ആരാണ് മല്‍വീന്ദര്‍ സിംഗ് മലി എന്ന ചോദ്യം ദേശീയ തലത്തില്‍ തന്നെ ഉയര്‍ന്നിരിക്കുകയാണ്.
താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം

പാകിസ്താനില തന്റെ സുഹൃത്ത് ആരുസ ആലമുമായി ചേര്‍ത്താണ് അമരീന്ദറിനെതിരെ പുതിയ പരാമര്‍ശം മലി നടത്തിയിരിക്കുന്നത്. ആരുസ ആലമിനെ കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, പക്ഷേ പഞ്ചാബിലെ പ്രശ്നങ്ങള്‍ക്ക് കാരണം പാകിസ്താനാണോ എന്ന് മല്‍വീന്ദര്‍ ചോദിക്കുന്നു. താന്‍ മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനൊപ്പവും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ അധികാരങ്ങളെ താന്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും മല്‍വീന്ദര്‍ മലി പറഞ്ഞു. മതനേതാക്കളായ ഗുര്‍ചരണ്‍ സിംഗ് തൊഹാരയ്ക്കൊപ്പവും മല്‍വീന്ദര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മല്‍വീന്ദര്‍ സിംഗിനെ കുറിച്ച് അമരീന്ദറിന് നന്നായി അറിയാം. ഒരിക്കല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് മലി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിവാദ സ്കെച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് മലി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ അമരീന്ദറിന്റെ പട്യാലയിലെ വസതിയിലേക്ക് സ്വാഗതം ചെയ്തിരുന്നു മല്‍വീന്ദര്‍ സിംഗ് മലി. പിന്നീട് ഈ വിഷയത്തില്‍ മാപ്പുപറഞ്ഞിരുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ നിര്‍ണായക റോള്‍ ഉണ്ടായിരുന്ന നേതാവാണ് ജഗദീഷ് ടൈറ്റ്ലറെന്നാണ് സിഖ് നേതാക്കള്‍ അടക്കം ആരോപിച്ചിരുന്നത്.
ഹോട്ട് ലുക്കില്‍ തിളങ്ങി ഐഷ്വര്യ സുരേഷ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
Recommended Video
സിഖ് പരമോന്നത സമിതി അകാല്‍ തക്തിന് മുന്നില്‍ ഹാജരായി ടൈറ്റ്ലറെ സ്വാഗതം ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞിരുന്നു മല്‍വീന്ദര്‍ സിംഗ് മലി. പല കാര്യങ്ങളിലും പാര്‍ട്ടിയെ വിവാദത്തില്‍ ചാടിക്കുന്നയാള് എന്ന പേരുദോഷവും അദ്ദേഹത്തിനുണ്ട്. വിദ്യാര്‍ത്ഥി നേതാവായിരുന്ന മലി പഞ്ചാബ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പില്‍ ആര്‍ട്സ് അധ്യാപകനായി ചേരുകയായിരുന്നു. രണ്ട് ദശാബ്ദത്തോളം പഞ്ചാബ് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ മലിക്ക് സാധിച്ചിരുന്നു. മുമ്പ് തീവ്രവാദ കേസ് അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. പഞ്ചാബില്‍ നിന്ന് ഉയര്‍ന്ന് വന്ന കര്‍ഷക സമരത്തെയും അദ്ദേഹം പിന്തുണച്ചിരുന്നു.
അതേസമയം മല്‍വീന്ദറിന്റെയും സിദ്ദുവിന്റെ തന്നെ മറ്റൊരു ഉപദേഷ്ടാവായ പ്യാരേലാല്‍ ഗാര്‍ഗിന്റെയും പരാമര്‍ശങ്ങള്‍ ഇത്തവണ ദില്ലി രാഷ്ട്രീയത്തില്‍ തന്നെ പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഗാന്ധി കുടുംബം ഈ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. യുപി തിരഞ്ഞെടുപ്പില്‍ അടക്കം ഈ ഉപദേഷ്ടാക്കളുടെ പരാമര്‍ശം തിരിച്ചടിയുണ്ടാക്കുമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കരുതുന്നത്. സിദ്ദുവിന്റെ നിയമനത്തില്‍ ഗാന്ധി കുടുംബം കടുത്ത അതൃപ്തിയിലാണ്. ബിജെപി ശക്തമാക്കാനാണ് ഈ പരാമര്‍ശങ്ങള്‍ സഹായിക്കുകയെന്ന് സോണിയാ ഗാന്ധിയും കരുതുന്നു. രാജ്യവിരുദ്ധ ടാഗ് ഗാന്ധി കുടുംബത്തിന് ചാര്‍ത്തി നല്‍കാനും ഇത് ബിജെപിയെ സഹായിച്ചേക്കും.
അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ ഗാന്ധി കുടുംബം നിശബ്ദത പാലിക്കുന്നതിന് നിരാശനാണ്. അടുത്ത ദിവസം തന്നെ ഈ ഉപദേഷ്ടാക്കളെ നീക്കാന്‍ സോണിയ നിര്‍ദേശിക്കുമെന്നാണ് സൂചന. സിദ്ദുവിന്റെ ഉപദേഷ്ടാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം സിദ്ദുവിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. കശ്മീര്‍ കശ്മീരി ജനതയുടെ രാജ്യമെന്നാണ് മല്‍വീന്ദര്‍ സിംഗ് വിശേഷിപ്പിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications