ആർഎസ്എസിനെ നേരിടുന്ന പോപ്പുലർ ഫ്രണ്ടിനെ ദേശവിരുദ്ധ സംഘടനയാക്കുന്നത് എന്തിന്: ആർജെഡി നേതാവ്
പാറ്റ്ന: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി എഫ് ഐ) പിന്തുണച്ച് രംഗത്തെത്തിയത് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിംഗിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. ആർ എസ് എസിനെ നേരിടാനും മുസ്ലീങ്ങളെ സംരക്ഷിക്കാനും വേണ്ടി രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഒരു ദേശവിരുദ്ധ സംഘടനയായി എന്തിനാണ് മുദ്രകുത്തുന്നുവെന്നായിരുന്നു ജഗദാനന്ദ് സിംഗ് കഴിഞ്ഞ ദിവസം ചോദിച്ചത്.
'ആർ എസ് എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സേവിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത്'-ജഗദാനന്ദ് സിംഗ് ചോദിച്ചു. സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർ എസ് എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും സിംഗ് അവകാശപ്പെട്ടു.

നമ്മുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന ഒരു പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അവർ ആർ എസ് എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

'പാകിസ്ഥാനിലുള്ളവരുമായി ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാരെ ദേശവിരുദ്ധരായി കണക്കാക്കുന്നതായി ആക്ഷേപമുണ്ട്. പാക്കിസ്ഥാനിലുള്ളവരോട് ഫോണിൽ സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയാണോ? ഇത് എന്താണ് വ്യക്തമാക്കുന്നത്. പാക്കിസ്ഥാനിലുള്ള ആളുകൾ അവരുടെ ബന്ധുക്കളോട് സംസാരിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണോ," ജഗദാനന്ദ് സിംഗ് ചോദിച്ചു.

അതേസമയം, ജഗദാനന്ദ് സിംഗിന്റെ പരാമർശങ്ങളുടെ പേരിൽ ബി ജെ പി രൂക്ഷവിമർശനവുമായി രംഗത്ത് എത്തുകയും ചെയ്തു. ദേശവിരുദ്ധരെ പിന്തുണച്ചതിന് ജഗദാനന്ദ് സിംഗിനെതിരെ കേസെടുക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. 'ദേശവിരുദ്ധരെ പിന്തുണച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇത്തരക്കാർക്കെതിരെ കേസെടുക്കണം," ബിജെപി എംഎൽസി സന്തോഷ് സിംഗ് പറഞ്ഞു.

എന്നാല്‍ ബി ജെ പിയും ആർ ജെ ഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരിയുടെ പ്രതികരണം. "ബിജെപി ഭരിക്കുന്നതിലോ ബി ജെ പിയുടെ പിന്തുണയോടെ സർക്കാർ പ്രവർത്തിക്കുന്നിടത്തോ ആർ എസ് എസ് ഒരു പി എഫ് ഐ മൊഡ്യൂൾ സ്ഥാപിച്ചു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്, അതിനാൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം സമൂഹത്തിൽ നിലനിൽക്കുകയും ബി ജെ പി അതിന്റെ നേട്ടം തുടരുകയും ചെയ്യുന്നു. 80 ശതമാനം വരുന്ന ഹിന്ദുക്കളുടെ മനസ്സിൽ 16 ശതമാനം വരുന്ന മുസ്‌ലിംകളെ കുറിച്ച് ആർ എസ് എസ് ഭയം ജനിപ്പിക്കുന്നു, ആർ ജെ ഡിയും അത് തന്നെയാണ് ചെയ്യുന്നത്. ഈ രണ്ട് പാർട്ടികളും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications