Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎസ്എസിനെ നേരിടുന്ന പോപ്പുലർ ഫ്രണ്ടിനെ ദേശവിരുദ്ധ സംഘടനയാക്കുന്നത് എന്തിന്: ആർജെഡി നേതാവ്

പാറ്റ്ന: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി എഫ് ഐ) പിന്തുണച്ച് രംഗത്തെത്തിയത് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് സിംഗിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. ആർ എസ് എസിനെ നേരിടാനും മുസ്ലീങ്ങളെ സംരക്ഷിക്കാനും വേണ്ടി രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഒരു ദേശവിരുദ്ധ സംഘടനയായി എന്തിനാണ് മുദ്രകുത്തുന്നുവെന്നായിരുന്നു ജഗദാനന്ദ് സിംഗ് കഴിഞ്ഞ ദിവസം ചോദിച്ചത്.

'ആർ എസ് എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനങ്ങളെ സേവിക്കാൻ സംഘടന രൂപീകരിക്കുമ്പോൾ അവരെ എന്തിനാണ് കലാപകാരികളെന്നും ദേശവിരുദ്ധരെന്നും വിളിക്കുന്നത്'-ജഗദാനന്ദ് സിംഗ് ചോദിച്ചു. സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർ എസ് എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും സിംഗ് അവകാശപ്പെട്ടു.

ആർ എസ് എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്നാണ്

നമ്മുടെ രാജ്യത്തിന് ഭീഷണി ഉയർത്തുന്ന ഒരു പാകിസ്ഥാൻ ഏജന്റിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അവർ ആർ എസ് എസിൽ നിന്നുള്ളവരോ ഹിന്ദുക്കളോ ആണെന്നാണ് വ്യക്തമാവുന്നത്. രാജ്യത്തെ മുസ്ലീങ്ങൾ പാക്കിസ്ഥാനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഹൊ.. ഈ പിഷുവിനറെ ഒരു കണ്ണാടിയും കോമഡിയും: ചിരിച്ച് ഊപ്പാടിളകി അനുശ്രീ

പാകിസ്ഥാനിലുള്ളവരുമായി ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ

'പാകിസ്ഥാനിലുള്ളവരുമായി ഫോണിൽ സംസാരിക്കുന്ന ഇന്ത്യൻ പൗരന്മാരെ ദേശവിരുദ്ധരായി കണക്കാക്കുന്നതായി ആക്ഷേപമുണ്ട്. പാക്കിസ്ഥാനിലുള്ളവരോട് ഫോണിൽ സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയാണോ? ഇത് എന്താണ് വ്യക്തമാക്കുന്നത്. പാക്കിസ്ഥാനിലുള്ള ആളുകൾ അവരുടെ ബന്ധുക്കളോട് സംസാരിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണോ," ജഗദാനന്ദ് സിംഗ് ചോദിച്ചു.

പരാമർശങ്ങളുടെ പേരിൽ ബി ജെ പി രൂക്ഷവിമർശനവുമായി

അതേസമയം, ജഗദാനന്ദ് സിംഗിന്റെ പരാമർശങ്ങളുടെ പേരിൽ ബി ജെ പി രൂക്ഷവിമർശനവുമായി രംഗത്ത് എത്തുകയും ചെയ്തു. ദേശവിരുദ്ധരെ പിന്തുണച്ചതിന് ജഗദാനന്ദ് സിംഗിനെതിരെ കേസെടുക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. 'ദേശവിരുദ്ധരെ പിന്തുണച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇത്തരക്കാർക്കെതിരെ കേസെടുക്കണം," ബിജെപി എംഎൽസി സന്തോഷ് സിംഗ് പറഞ്ഞു.

ബി ജെ പിയും ആർ ജെ ഡിയും വർഗീയ രാഷ്ട്രീയം കളിക്കുക

എന്നാല്‍ ബി ജെ പിയും ആർ ജെ ഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരിയുടെ പ്രതികരണം. "ബിജെപി ഭരിക്കുന്നതിലോ ബി ജെ പിയുടെ പിന്തുണയോടെ സർക്കാർ പ്രവർത്തിക്കുന്നിടത്തോ ആർ എസ് എസ് ഒരു പി എഫ് ഐ മൊഡ്യൂൾ സ്ഥാപിച്ചു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്, അതിനാൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം സമൂഹത്തിൽ നിലനിൽക്കുകയും ബി ജെ പി അതിന്റെ നേട്ടം തുടരുകയും ചെയ്യുന്നു. 80 ശതമാനം വരുന്ന ഹിന്ദുക്കളുടെ മനസ്സിൽ 16 ശതമാനം വരുന്ന മുസ്‌ലിംകളെ കുറിച്ച് ആർ എസ്‌ എസ് ഭയം ജനിപ്പിക്കുന്നു, ആർ ജെ ഡിയും അത് തന്നെയാണ് ചെയ്യുന്നത്. ഈ രണ്ട് പാർട്ടികളും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+