Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെയും വിരാട് കോലിയെയും വധിക്കും: എന്‍ഐഎക്ക് ലഷ്കര്‍ ത്വയ്ബയുടെ പേരില്‍ ഹിറ്റ് ലിസ്റ്റ്!

മുംബൈ: ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ ഉള്‍പ്പെടെയുള്ള പ്രമുഖരെ വധിക്കുമെന്ന് എന്‍ഐഎയ്ക്ക് മുന്നറിയിപ്പ്. ആള്‍ ഇന്ത്യ ലഷ്കര്‍ ഇ ത്വയ്ബ എന്ന സംഘടനയുടെ പേരിലാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വധിക്കാന്‍ പദ്ധതിയിട്ടവരുടെ പട്ടിക അയച്ചുനല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അധ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ലിസ്റ്റില്‍ പരാമര്‍ശിക്കുന്ന പ്രമുഖ നേതാക്കള്‍.

നിലവില്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് ലഷ്കര്‍ ഇ ത്വയ്ബ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ ഭീകര സംഘടനയുടെ പേരിലെന്ന് അവകാശപ്പെട്ട് ലഭിച്ച കത്ത് അക്ഷരാര്‍ത്ഥത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയെയും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവകാശ വാദത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് എന്‍ഐഎ വ്യക്തമാക്കി. അതേസമയം ഇതൊരു തട്ടിപ്പ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്‍ഐഎ കത്തിന്റെ ഉറവിടെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

virat-kohli-1572

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്കര്‍ ഇ ത്വയ്ബയുടെ സാന്നിധ്യം സംബന്ധിച്ച് അടുത്തിടെ ഇന്റലിജന്‍സ് ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കോയമ്പത്തൂരില്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. സംഘടനയുടെ ആറ് പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്നും കോയമ്പത്തൂരില്‍ താമസമുറപ്പിച്ചിരുന്നുവെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വണ്‍ഇന്ത്യയ്ക്ക് നല്‍കിയ വിവരം. ആറ് പേരില്‍ ഒരാള്‍ പാക് പൗരനും അവശേഷിക്കുന്നവര്‍ ഇന്ത്യക്കാരുമാണെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി. അന്‍ ഇല്യാസ് എന്നയാളാണ് പാക് പൗരനെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജാഗ്രത പുലര്‍ത്താന്‍ തമിഴ്നാട് പോലീസിന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെറ്റിയില്‍ കുറിയണി‍ഞ്ഞാണ് ഇവര്‍ പ്രത്യക്ഷപ്പെടുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+