മുംബൈ സ്ഫോടനം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറയുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റരുത്, കാരണമെന്ത്?
മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കേണ്ടതില്ലെന്ന് മുന്‍ റോ ഉദ്യോഗസ്ഥന്റെ ലേഖനം. അന്തരിച്ച മുന്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് അഡിണല്‍ സെക്രട്ടറിയും റോ പാകിസ്താന്‍ ഡെസ്‌ക് മേധാവിയുമായിരുന്ന ബി രാമന്‍ ആണ് യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നത്.
2007ല്‍ അദ്ദേഹം എഴുതിയ ലേഖനം ഇതുവരേയും പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടില്ലായിരുന്നു.കോടതിയലക്ഷ്യം എന്ന് കണ്ടെത്തിയതിനാലാണ് ലേഖനം പ്രസിദ്ധീകരിയ്ക്കാതിരുന്നത്. റെഡിഫ് ഡോട്ട് കോമിന് വേണ്ടി അദ്ദേഹം എഴുതിയ ലേഖനത്തിലാണ് മേമന്റെ വധശിക്ഷയെ വിമര്‍ശിച്ചത്
അന്വേഷണത്തോട് പൂര്‍ണമായ സഹകരണം പുലര്‍ത്തിയ മേമനോട് ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നാണ് രാമന്‍ പറയുന്നത്. വധശിക്ഷ നല്‍കണമെന്ന വിധി പുനപരിശോധിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2013ല്‍ ബി രാമന്‍ കാന്‍സര്‍ ബാധിതനായി മരിച്ചു.

ലേഖനം
മുന്‍ റോ ഉദ്യോഗസ്ഥന്റെ ഇതുവരേയും പ്രസിദ്ധീകരിച്ചിരുന്നില്ല,. റെഡിഫ് ഡോട്ട് കോമിലേയ്ക്കാണ് അദ്ദേഹം ലേഖനം എഴുതിയത്

വധശിക്ഷ വേണ്ട
മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കേണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. അന്വേഷണത്തോട് മേമനും കുടുംബവും സഹകരിച്ചു. കുടുംബാംഗങ്ങളോട് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടു

പുനപരിശോധിയ്ക്കണം
അന്വേഷണത്തോട് മേമന്‍ കാട്ടിയ സഹകരണം കണക്കിലെടുത്ത് അദ്ദേഹത്തെ വധശിക്ഷ നല്‍കരുതെന്നും വിധി പുനപരിശോധിയ്ക്കണമെന്നും അദ്ദേഹം പറയുന്നു.

പങ്കുണ്ട്
മുംബൈ സ്‌ഫോടത്തില്‍ മേമന് വ്യക്തമായ പങ്കുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല

മരണം
അർബുദ ബാധിതനായിരുന്ന ബി രാമന്‍ 2003ലാണ് മരണത്തിന് കീഴടങ്ങി












Click it and Unblock the Notifications