ഇന്തോനേഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.3 തീവ്രത: ദ്വീപുകൾ കുലുങ്ങി; പ്രദേശവാസികൾ ജാഗ്രതയിൽ
ഇന്തോനേഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.3 തീവ്രത: ദ്വീപുകൾ കുലുങ്ങി; പ്രദേശവാസികൾ ജാഗ്രതയിൽ
ഇന്തോനേഷ്യ : ഇന്തോനേഷ്യയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രതയാണ് ഭൂചലനത്തിൽ രേഖപ്പെടുത്തിയത്. ചുറ്റുമുള്ള ദ്വീപുകളിലെ പ്രദേശ വാസികൾ അതീവ ജാഗ്രതയിലാണ്. ലോസ്പലോസിൽ നിന്ന് ഏകദേശം 113 കിലോമീറ്റർ അകലെ വടക്കുകിഴക്കാണ് ഭൂചലനം ഉണ്ടായത്.
തിമോർ - ലെസ്റ്റെയിലെ മുനിസിപ്പിയോ ഡി ലൗട്ടം, കെപുലാവാൻ ബരാത് ദയയിലും വൻ ഭൂചലനം ഉണ്ടായി. യൂറോപ്യൻ - മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) വ്യക്തമാക്കുന്നത് പ്രകാരം, പ്രാദേശിക സമയം പുലർച്ചെ 3.25 നാണ് സംഭവം. ചുറ്റുമുള്ള മറ്റ് ദ്വീപുകളിൽ സുനാമി മുന്നറിയിപ്പ് ഒന്നും തന്നെ നൽകിയിരുന്നില്ല.
ഓസ്‌ട്രേലിയയുടെ വടക്ക് പ്രദേശ തലസ്ഥാനമായ ഡാർവിനിൽ 600 കിലോ മീറ്റർ അകലെ വരെ ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടു. റിപ്പോർട്ട് പറയുന്നത് അനുസരിച്ച്, വ്യാഴാഴ്ച അതി രാവിലെ പ്രദേശത്തെ 1,700 നിവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടു. പ്രാഥമിക ഭൂകമ്പ വിവരങ്ങൾ അടിസ്ഥാനമാക്കി, ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിലെ നിരവധി ആളുകൾക്ക് ഭൂചലനം അനുഭവപ്പെട്ടിരിക്കാം എന്ന് വോൾക്കാനോ ഡിസ്കവറി വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ ഭൂചലനം കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയില്ല. പ്രദേശത്തെ വീടുകളിലെ ഷെൽഫുകളിൽ നിന്നും ജനാലകളിൽ നിന്നും ചെറിയ വസ്തുക്കൾ വീണിരുന്നു. എന്നാൽ, 17,200 ജന സംഖ്യയുള്ള ലോസ്‌പാലോസിലും 160 കിലോമീറ്റർ അകലെയുള്ള ബൗക്കാവിലും (ജനസംഖ്യ 16,000) 176 കിലോമീറ്റർ അകലെ വെനിലലെയിലും (ജനസംഖ്യ 16,000) ഭൂകമ്പം നേരിയ കുലുക്കമായി അനുഭവപ്പെടേണ്ടതായിരുന്നുവെന്ന് അഗ്നിപർവ്വത കണ്ടെത്തലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
അതേസമയം, പിന്നീട് ജിയോസയൻസ് ഓസ്‌ട്രേലിയ (ജിയോ എ യു) പുറത്തിറക്കിയ രണ്ടാമത്തെ റിപ്പോർട്ടിൽ ഭൂകമ്പത്തിന്റെ തീവ്രത 7.5 ആയി രേഖപ്പെടുത്തി. ഇതേ ഭൂകമ്പം റിപ്പോർട്ട് ചെയ്യുന്ന മറ്റ് ഏജൻസികളിൽ ഫ്രാൻസിന്റെ റിസോ നാഷണൽ ഡി സർവൈലൻസ് സിസ്മികിൽ 7.0 രേഖപ്പെടുത്തി. ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിക്ടർ സ്കെയിലിൽ ഇത് 7.2 ആണ്.
നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലേക്ക്: 17500 കോടിയുടെ 23 പദ്ധതികള് ഉദ്ഘാടനം ചെയ്യും
എന്നാൽ, ഇന്തോനേഷ്യയ്ക്ക് വിനാശകരമായ ഭൂകമ്പങ്ങളുടെ ചരിത്രമുണ്ട്. 2018 ലെ സുലവേസി ഭൂകമ്പത്തിൽ 4,000 - ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. പ്രവിശ്യാ തലസ്ഥാനമായ പാലുവിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്. ഇതിനെ തുടർന്ന്, പ്രാദേശികവൽക്കരിച്ച ഒരു സുനാമി പാലുവിൽ ആഞ്ഞടിച്ചിരുന്നു.
ഇതിൽ തീരത്ത് കിടക്കുന്ന വീടുകളും കെട്ടിടങ്ങളും പൂർണ്ണമായും നശിച്ചിരുന്നു. ഈ ഭൂകമ്പത്തിന്റെയും സുനാമിയുടെയും സംയോജിത പ്രഭാവം ഏകദേശം 4,340 ആളുകളുടെ മരണത്തിലേക്ക് നയിച്ചു. ഇത് 2018 ൽ ലോകത്തെ മുഴുവൻ ബാധിച്ച ഏറ്റവും മാരകമായ ഭൂകമ്പമായി മാറിയിരുന്നു.
Recommended Video