ഭൂമിക്ക് നേരെ അതിവേഗത്തില്‍ 2 ഛിന്നഗ്രഹങ്ങള്‍; ഒരു കിലോമീറ്റര്‍ വീതി, എന്തെല്ലാം സംഭവിക്കാം?
ലണ്ടന്‍: ബഹിരാകാശ വെല്ലുവിളികള്‍ നമ്മുടെ ഭൂമി ധാരാളമായി നേരിടുന്നുണ്ട്. അതിലെ പ്രമുഖമായ ഒന്നാണ് ഛിന്നഗ്രഹങ്ങള്‍. ഭൂമി ഉണ്ടായ കാലം മുതല്‍ ഛിന്നഗ്രഹങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്. ഉല്‍ക്കാവര്‍ഷവും, ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയുമാണ് ഭൂമിയില്‍ നിന്ന് ദിനോസറുകളെ പോലും ഇല്ലാതാക്കിയത്. അതുകൊണ്ട് അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാവാമെന്ന് നാസ അടക്കം പറയാറുണ്ട്.
മുമ്പ് റഷ്യയില്‍ റഡാറുകളെ പോലും മറികടന്ന് ഇവ പതിച്ചത് വലിയ വാര്‍ത്തയായിരുന്നു. അന്ന് നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. തൊട്ടടുത്ത് വരെ എത്താന്‍ സാധ്യതയുള്ള രണ്ട് ഛിന്നഗ്രഹങ്ങള്‍ ഇപ്പോള്‍ ഭൂമിയെ ലക്ഷ്യമിട്ട് വന്നുകൊണ്ടിരിക്കുകയാണ്. ഇത് ശാസ്ത്ര ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. ഭൂമിയുമായി ഇവ കൂട്ടിയിടിക്കുമോ? എന്താണ് ഇനി സംഭവിക്കാന്‍ പോകുക എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍.

സൂര്യന് ചുറ്റുമുള്ള ഭ്രമണപഥത്തിലൂടെ ഇവ അതിവേഗം സഞ്ചരിക്കുകയാണ്. ഭൂമിക്ക് നേരെയാണ് ഇതിന്റെ സഞ്ചാരപഥമെന്ന് നാസ പറയുന്നു. അഞ്ഞൂറിനും 850 മീറ്ററിനും ഇടയില്‍ വ്യാസമുണ്ട് ഈ രണ്ട് ഛിന്നഗ്രഹങ്ങള്‍ക്ക്.
ഛിന്നഗ്രഹങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് എല്ലാവര്ക്കും അറിയുന്നുണ്ടാവും. ബഹിരാകാശത്തെ പാറക്കഷ്ണങ്ങള്‍ ചേര്‍ന്നാണ് ഇവ ഉണ്ടാവുന്നത്. നമ്മുടെ സൗരയൂഥം ഉണ്ടാവുന്നതിന്റെ തുടക്കകാലത്ത് അവശേഷിച്ചവയാണ് പിന്നീട് ഛിന്നഗ്രഹങ്ങളായി മാറിയത്.
ഇവ സൂര്യന് ചുറ്റുമാണ് വലംവെച്ച് കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ അതിശക്തമായ ഗുരുത്വാകര്‍ഷണം ഇവയെ ആകര്‍ഷിക്കാന്‍ കഴിവുള്ളതാണ്. അതുകൊണ്ടാണ് കൂട്ടിയിടി ഉണ്ടാവുമെന്ന് ഭയപ്പെടുന്നത്.1994 എക്സ്ഡി, 2020 ഡിബി5 എന്നിങ്ങനെ പേര് നല്‍കിയിരിക്കുന്ന രണ്ട് ഛിന്നഗ്രഹങ്ങളാണിവ. ആദ്യത്തേത് ജൂണ്‍ പന്ത്രണ്ടിന് ഭൂമിയെ കടന്നുപോകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ടാമത്തെ ഛിന്നഗ്രഹമായ 2020 ഡിബി5 ജൂണ്‍ പതിനഞ്ചിന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തും. ഇവയുടെ വ്യാസം 150 മീറ്ററിലും വലുതായത് കൊണ്ടാണ് ഭീഷണിയായി കാണാന്‍ കാരണം. നാസ നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍, അഥവാ എന്‍ഇഒകളുടെ പട്ടികയില്‍ ഇവ രണ്ടിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഛിന്നഗ്രഹങ്ങളും വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. സഞ്ചാരപഥത്തിലെ ചെറിയൊരു മാറ്റം കൂട്ടിയിടിക്ക് കാരണമായേക്കും. അത് സര്‍വനാശത്തിന് വഴിയൊരുക്കും.
ഭൂമിയുടെ സ്ഥാനചലനത്തിനും, വലിയൊരു മേഖലയെ തകര്‍ക്കാനും ഈ കൂട്ടിയിടിക്ക് സാധിക്കും. മുമ്പ് റഷ്യയില്‍ വളരെ ചെറിയൊരു ഛിന്നഗ്രഹം പതിച്ചപ്പോള്‍ തന്നെ 1500ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. അടുത്ത നൂറ് വര്‍ഷത്തേക്ക് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളൊന്നും തന്നെ വരാനില്ലെന്നാണ് നാസ ആവര്‍ത്തിച്ച് പറയാറുള്ളത്. എന്നാല്‍ അടുത്തിടെ ഉപഗ്രഹങ്ങളുടെ ചാരക്കണ്ണുകളെ പോലും മറികടന്ന് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചത് മറ്റൊരു ആശങ്കയാണ്.
2020 ഡിബി5 ഭൂമിയുടെ 43000 കിലോമീറ്റര്‍ ചുറ്റളവിലാണ് എത്തുക. മണിക്കൂറില്‍ 34272 കിലോമീറ്റര്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം. ഈ ഛിന്നഗ്രഹം അവസാനമായി ഭൂമിയിലെത്തിയത് 1995ലാണ്. 2048ലാണ് ഇവ ഇനി ഭൂമിയിലേക്ക് എത്തുക. നാസയുടെ ജെറ്റ് പ്രൊപ്പള്‍ഷന്‍ ലബോറട്ടി ഇവയുടെ സഞ്ചാരം ട്രാക്ക് ചെയ്യുന്നുണ്ട്. നിലവില്‍ ഭീഷണിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications