അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചത് ഇന്ത്യന്‍ സൈന്യം, ആരോപണവുമായി ചൈന, റോഡ് നിര്‍മാണം!!
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തിരുന്നു
ബീജിങ്: ഇന്ത്യൻ സൈന്യത്തിനെതിരെ പരാതിയുമായി ചൈന. സിക്കിമില്‍ റോഡ് നിർമിക്കുന്നതിൽ ഇന്ത്യൻ സൈന്യം തങ്ങളെ വിലക്കിയെന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആർമിയുടെ ആരോപണം. ഇന്ത്യ- ചൈനാ അതിര്‍ത്തിയിലുള്ള സിക്കിമിന്‍റെ ഭാഗം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഭൂപ്രദേശമാണെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വാദം. ഇത് സംബന്ധിച്ച തർക്കമാണ് അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്.
സിക്കിമിലെ തകർന്ന റോഡുകള്‍ നിർമിക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞതാണ് അതിർത്തിയിൽ സമാധാന പ്രശ്നം സൃഷ്ടിച്ചിട്ടുള്ളതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിക്കിമിലെ ഡോംഗാലാംഗ് പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണം ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആകച്വൽ കണ്‍ട്രോൾ കടന്നതോടെയാണ് ഇന്ത്യൻ സൈന്യം തടഞ്ഞത്.
സിക്കിം- ചൈന അതിർത്തി
സിക്കിമിലെ
ഇന്ത്യ-
ചൈന
അതിർത്തി
ഇരുരാജ്യങ്ങളും
തമ്മിലുള്ള
ചരിത്രപരമായ
ഉടമ്പടി
വഴിയാണ്
നിർണയിക്കപ്പെട്ടിട്ടുള്ളത്.
അതിനാല്‍
സ്വാതന്ത്ര്യത്തിന്
ശേഷം
ഇരു
രാജ്യങ്ങളും
തമ്മിൽ
സിക്കിമിന്‍റെ
അതിർത്തി
സംബന്ധിച്ച
പ്രശ്നങ്ങളൊന്നും
തന്നെ
ഉടലെടുത്തിരുന്നില്ല.
തര്‍ക്കങ്ങളില്ലെന്ന്
ഇന്ത്യ
ആവർത്തിച്ച്
സ്ഥിരീകരിക്കുകയും
ചെയ്തിരുന്നതായും
ചൈനീസ്
വിദേശകാര്യമന്ത്രാലയം
പുറത്തിറക്കിയ
പ്രസ്താവനയിൽ
ചൂണ്ടിക്കാണിക്കുന്നു.
സിക്കിമിൽ
റോഡ്
നിർമിക്കാനുള്ള
ചൈനയുടെ
നീക്കം
പരമാധികാരത്തിന്‍റെ
ഭാഗമാണെന്നും
അല്ലാതെ
ഇടപടലിനുള്ള
അവകാശമില്ലെന്നുമാണ്
ചൈന
ഉന്നയിക്കുന്ന
വാദം.
കരാര്‍ ലംഘിച്ചിട്ടില്ല
സിക്കിമിൽ റോഡ് നിർമാണം തടഞ്ഞുകൊണ്ടുള്ള നീക്കം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള അനാവശ്യപ്രകോപനമാണെന്നും ഇന്ത്യയുടേയും ചൈനയുടേയും നേതാക്കന്മാർ തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിന്റേയും ഉഭയ സമ്മതങ്ങളുടേയും ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് അതിർത്തിയിലെ സമാധാന അന്തരീക്ഷത്തിന ് കളങ്കമേൽപ്പിക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം അവകാശങ്ങളെയും താൽപ്പര്യങ്ങളെയും പ്രതിരോധിക്കാനും ചൈന ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
സിക്കിം ഭീതിയിൽ
അപ്രതീക്ഷിതമായി സിക്കിമിന്‍റെ ഉൾപ്രദേശത്ത് ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമയിയും തമ്മിലുണ്ടായ സംഘർഷം സിക്കിമിനെ ഭീതിയിലാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇന്ത്യൻ അതിർത്തിക്കുള്ളിലേയ്ക്ക് കടന്ന പീപ്പിൾസ് ലിബറേഷന്‍ ആർമി രണ്ട് ഇന്ത്യൻ ബങ്കറുകൾ ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം ആക്രമണത്തെ പ്രതിരോധിച്ചിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തിയിൽ ഡോക് ലയില്‍ ഇരു സൈന്യങ്ങളും തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണിത്. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് ശേഷം ഡോക് ല പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. രാജ്യാന്തര അതിർത്തിയിൽ നിന്ന് 15 കിലോമീറ്റര്‍ മാറി ഇവിടെ ഇന്ത്യൻ സൈന്യത്തിന്‍റെ ക്യാമ്പും സ്ഥിതിചെയ്യുന്നുണ്ട്.
കൈലാസ- മാനസസരോവർ യാത്ര
ചൈനയും ഇന്ത്യും തമ്മിലുള്ള കരാറിന്മേർ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ പ്രദേശം, ടിബറ്റിലെ തലക്കോട്ട് എന്നീ പ്രദേശം വഴിയാണ് നടന്നുകൊണ്ടിരുന്നത്. ബസിൽ 1,500 കിലോമീറ്റർ ദൂരമുള്ള റൂട്ടാണ് കൈലാസയാത്രയ്ക്ക് നാഥുല ചുരം വഴിയുള്ളത്.
തീര്‍ത്ഥാടകരെ തടഞ്ഞു
നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.
ഒന്നല്ല രണ്ടുതവണ
മെയ് 19ന് യാത്ര തിരിച്ചതിനെ തുടര്‍ന്ന് ചൈന അനുമതി നിഷേധിച്ചതോടെ മടങ്ങിപ്പോയ ഇവര്‍ വീണ്ടും 23നാണ് നാഥുലാ ചുരത്തിലെത്തിയത്. രണ്ടാം തവണയും പ്രവേശനാനുമതി നിഷേധിച്ചതോടെയാണ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലുണ്ടാകുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ എന്‍എസ്ജി അംഗത്വം, വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തീര്‍ത്ഥാടകരെ ചൈന തടഞ്ഞുവെയ്ക്കുന്നത്.