ചെറുവിമാനത്തില്‍ യാത്ര, അതീവ രഹസ്യം; ബൈഡന്റെ യുക്രൈന് സന്ദര്‍ശനം വൈറ്റ്ഹൗസ് പദ്ധതിയിട്ടത്
അതീവ രഹസ്യമായിട്ടാണ് ബൈഡന്റെ യാത്ര വൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്.

കീവ്: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈയിനില്‍ കഴിഞ്ഞ ദിവസമാണ് യു എസ് പ്രസിഡന്റ് ജോ ബൈഡന് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായണ് ജോ ബൈഡന് യുക്രൈന് തലസ്ഥാനമായ കീവില്‍ എത്തിയത്. യുക്രൈന് പ്രസിഡന്റ് വ്ളോഡമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന് അമേരിക്ക യുക്രൈനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്കി. ബൈഡന്റെ സന്ദര്‍ശനം എല്ലാ യുക്രൈന് പൗരന്മാര്ക്കും പ്രധാനപ്പെട്ടതാണെന്നാണ് സെലന്‍സ്കി പറഞ്ഞത്.

ബൈഡന് കീവിലേക്ക് എത്തിയത്
എന്നാല്‍ ബൈഡന്റെ അപ്രതീക്ഷിത യുക്രൈന് സന്ദര്‍ശനം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ രഹസ്യമായാണ് ബൈഡന് കീവില്‍ എത്തിയത്. അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണയായി അന്താരാഷ്ട്ര യാത്രകളില്‍ ഉപയോഗിക്കുന്ന വിമാനത്തിന്റെ ചെറിയ പതിപ്പായ വിമാനം ഉപയോഗിച്ചാണ് ബൈഡന് കീവിലേക്ക് എത്തിയത്.

ചുരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍
യാത്ര ആസൂത്രണം ചെയ്ത് 15 മിനിറ്റുകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ പോലും ഇക്കാര്യം അറിയുന്നത്. ചുരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒരു ചെറിയ മെഡിക്കല്‍ ടീം, അടുത്ത ഉപദേശകര്‍, രണ്ട് പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് ബൈഡനും സംഘവും യുക്രൈനില്‍ എത്തിയത്.

അതീവ രഹസ്യം
വിമാനം യാത്ര തിരിക്കുന്നതിന് മുമ്പ് ബൈഡന്റെ യുക്രൈന് സന്ദര്‍ശന വിവരം റഷ്യയെയും അറിയിച്ചെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടോവ് ജെയ്ക് സള്ളിവന് പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ബൈഡന്റെ യാത്ര വൈറ്റ് ഹൗസ് ആസൂത്രണം ചെയ്തത്. പൊതുവെ ബൈഡന്റെ വിദേശ യാത്ര സംഘത്തില്‍ ടെലിവിഷന്സ പത്ര, റേഡിയോ അടക്കമുള്ള 13 മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകും. എന്നാല്‍ ഇത്തവണ ഒരു ഫോട്ടോഗ്രാഫറും ഒരു റിപ്പോര്‍ട്ടറും മാത്രമാണ് ഉണ്ടായിരുന്നത്.

ഫോണുകള്‍ പിടിച്ചെടുത്തു
തന്നെയും ഫോട്ടോഗ്രാഫറെയും പുലര്‍ച്ചെ 2:15 ന് വാഷിംഗ്ടണിന് പുറത്തുള്ള ജോയിന്റ് ബേസ് ആന്‍ഡ്രൂസിലേക്ക് വിളിപ്പിക്കുകയായിരുന്നെന്ന്
ദ വാള് സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖി വെളിപ്പെടുത്തി. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ബൈഡന് കീവില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമാണ് ഫോണുകള്‍ തിരിച്ചു നല്‍കിയത്. യാത്ര അതീവ രഹസ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

യു എസിന്റെ എല്ലാ പിന്തുണയും
അതേസമയം, കീവിലെത്തിയ ബൈഡന് യുക്രൈന് 50 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തു. യു എസിന്റെ എല്ലാ പിന്തുണയും യുക്രൈനുണ്ടാകുമെന്നും ബൈഡന് അറിയിച്ചു. 2008ന് ശേഷം ഒരു യു എസ് പ്രസിഡന്റ് യുക്രൈന് സന്ദര്‍ശിക്കുന്നത് ഇപ്പോഴാണ്. യുദ്ധത്തില്‍ ജീവത്യാഗം ചെയ്തവരുടെ സ്മാരകത്തില്‍ സെലന്‍സ്കിയും ബൈഡനും പുഷ്ചക്രം അര്‍പ്പിച്ചു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications