കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ഞെട്ടിച്ച പട്ടാള അട്ടിമറി; മ്യാൻമർ ഇനി ഒരു വർഷത്തേക്ക് സൈന്യത്തിന്റെ കൈകളിൽ, അട്ടിമറിക്ക് പിന്നിൽ

Google Oneindia Malayalam News

യാങ്കൂണ്‍: മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ട് മണിക്കൂറുകളായി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പടെയുള്ള നേതാക്കളെ പട്ടാളം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സൈന്യം.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് മ്യാന്‍മറില്‍ അപ്രതീക്ഷിത സൈനിക അട്ടിമറി നടന്നത്. രാജ്യത്തെ ജനങ്ങള്‍ വിധിയെഴുതിയ തിരഞ്ഞെടുപ്പിനെ എങ്ങനെയാണ് പ്രതിപക്ഷ ചായ്വുള്ള സൈന്യം വരുതിയിലാക്കിയത്. സത്യത്തില്‍ എന്താണ് മ്യാന്‍മറില്‍ സംഭവിക്കുന്നത്.

സൈന്യത്തിന്റെ പ്രഖ്യാപനം

സൈന്യത്തിന്റെ പ്രഖ്യാപനം

നവംബര്‍ മാസത്തിലായിരുന്നു മ്യാന്‍മറില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് സൂചി അട്ടിമറിച്ചെന്നും വ്യാപകമായ ക്രമക്കേടുകള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ടെന്നും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ രാജ്യത്ത് ഒരു സൈനിക അട്ടിമറി നടക്കുമെന്ന സൂചന ലോകത്ത് ലഭിച്ചിരുന്നു.

 വോട്ടവകാശത്തെ ചോദ്യം ചെയ്ത് സൈന്യം

വോട്ടവകാശത്തെ ചോദ്യം ചെയ്ത് സൈന്യം

എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് വിജയമാണ് മ്യാന്‍മറില്‍ സൂചി നേടിയത്. ആകെയുള്ള 476 സീറ്റില്‍ 396 സീറ്റും സൂചി നേടിയെടുത്തു. ഇത്രയും ജനങ്ങളുടെ വോട്ടവകാശത്തെയാണ് പ്രതിപക്ഷ പാര്‍ട്ടിയും സൈന്യവും ഇപ്പോള്‍ ചോദ്യം ചെയ്ത് അട്ടിമറി നടത്തിയിരിക്കുന്നത്. വെറും 33 സീറ്റ് മാത്രമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

തടങ്കലില്‍

തടങ്കലില്‍

ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പടെയുള്ള നേതാക്കളെ പട്ടാളം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൂടാതെ ഔദ്യോഗിക ടിവി, റേഡിയോ എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഒപ്പം രാജ്യത്തെ പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെടുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സൈന്യം.

 പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ച് സൂചി രംഗത്തെത്തിയിരുന്നു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മ്യാന്‍മറിലെ സൈനിക അട്ടിമറിക്കെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനും പട്ടാള അട്ടിമറിയെ ശക്തമായ അപലപിച്ചിട്ടുണ്ട്.

നിലവിലെ ഭരണഘടന

നിലവിലെ ഭരണഘടന

മ്യാന്‍മറിന്റെ ദേശീയ നേതാവായ സൂചിയെ അധികാരത്തില്‍ നിന്നകറ്റി സൈന്യത്തിന് തന്ത്രപ്രധാന മേഖലകളിലെല്ലാം അധികാരം നല്‍കുന്ന രീതിയിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ഭരണഘടന. ഇതില്‍ ഭേദഗതി വരുത്തി ജനാധിപത്യ ഫെഡറല്‍ രാഷ്ട്രത്തിന് രൂപം നല്‍കുമെന്ന് പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മ്യാൻമറിൽ വമ്പൻ സൈനിക അട്ടിമറി; പ്രസിഡന്റും ഓങ് സാൻ സൂചിയും ഉൾപ്പടെ തടങ്കലിലെന്ന് റിപ്പോര്‍ട്ട്മ്യാൻമറിൽ വമ്പൻ സൈനിക അട്ടിമറി; പ്രസിഡന്റും ഓങ് സാൻ സൂചിയും ഉൾപ്പടെ തടങ്കലിലെന്ന് റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാംകേന്ദ്ര ബജറ്റ്; മൊബൈലിന് വിലകൂടും, സ്വർണത്തിന് വില കുറയും..വില കൂടുന്നതും കുറയുന്നതും എന്തൊക്കെ? അറിയാം

2020-2021 വര്‍ഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്‌; 5.2ലക്ഷം കോടിയുടെ കുറവ്‌ രേഖപ്പെടുത്തി2020-2021 വര്‍ഷത്തെ കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്‌; 5.2ലക്ഷം കോടിയുടെ കുറവ്‌ രേഖപ്പെടുത്തി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തൊക്കെ... തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ? അറിയാംകേന്ദ്ര ബജറ്റില്‍ കേരളത്തിന് എന്തൊക്കെ... തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമോ? അറിയാം

ഇനി സെന്‍സസ്‌ നടപടികള്‍ ഡിജിറ്റല്‍ രൂപത്തില്‍; ഡിജിറ്റല്‍ സെന്‍സസിനായി 3768 കോടി രൂപഇനി സെന്‍സസ്‌ നടപടികള്‍ ഡിജിറ്റല്‍ രൂപത്തില്‍; ഡിജിറ്റല്‍ സെന്‍സസിനായി 3768 കോടി രൂപ

Recommended Video

cmsvideo
Union budget 2021: Vehicle Scrappage policy announced by Finance minister

English summary
Myanmar crisis: Military takes control of country for one year, whats is behind the military coup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X