യുക്രെയ്‌ൻ പ്രതിസന്ധിയുടെ മൂലകാരണം അമേരിക്ക: നിലപാട് വ്യക്തമാക്കി ഉത്തരകൊറിയ
സോൾ: റഷ്യ - യുക്രൈന്‍ സംഘർഷത്തില്‍ ആദ്യമായി ഔദ്യോഗികമായി പ്രതികരിച്ച് ഉത്തരകൊറിയ. റഷ്യയെ പ്രതിരോധിച്ചുകൊണ്ട് അമേരിക്കയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെന്നാണ് ഉത്തരകൊറിയ കുറ്റപ്പെടുത്തുന്നത്. "യുക്രെയ്‌ൻ പ്രതിസന്ധിയുടെ മൂലകാരണം" അമേരിക്കയാണെന്ന് ഉത്തര കൊറിയ ആരോപിക്കുന്നത്. യുക്രൈന്‍ അധിനിവേശത്തില്‍ ലോകം മുഴുവന്‍ റഷ്യക്കും പുടിനുമെതിരെ രൂക്ഷവിമർശനം ഉയർത്തുമ്പോഴാണ് റഷ്യയെ പ്രതിരോധിച്ചുകൊണ്ട് ഉത്തരകൊറിയ രംഗത്ത് എത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കമന്ററിയുടെ രൂപത്തിൽ നൽകിയ പ്രതികരണത്തിലാണ് അമേരിക്കയെ കുറ്റപ്പെടുത്തുന്നത്.
സുരക്ഷയ്ക്കായുള്ള റഷ്യയുടെ ന്യായമായ ആവശ്യം അവഗണിച്ച് അമേരിക്ക സൈനിക മേധാവിത്വം പിന്തുടരുന്നു എന്നാണ് ഉത്തരകൊറിയന്‍ പ്രസ്താവന വിശദീകരിച്ചുകൊണ്ട് നോർത്ത് സൊസൈറ്റി ഫോർ ഇന്റർനാഷണൽ പൊളിറ്റിക്സ് സ്റ്റഡിയിലെ ഗവേഷകനായ റി ജി സോങ്ങ് വ്യക്തമാക്കുന്നത്. "ഉക്രേനിയൻ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്റെ ഉന്നതാധികാരത്തിലും ഏകപക്ഷീയതയിലുമാണ്," ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പോസ്റ്റില്‍ പറയുന്നു.

"സമാധാനത്തിന്റെയും സ്ഥിരതയുടെയും" പേരിൽ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാരണവുമില്ലാതെ അപലപിക്കുന്നതുമാ ഇരട്ട നിലപാട് പുലർത്തുന്നതിലും അമേരിക്കയെ ഉത്തരകൊറിയ വിമർശിക്കുന്നു. സ്വന്തം ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് റഷ്യയുടേതെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു. യുഎസ് പരമോന്നതമായി ഭരിച്ചിരുന്ന ദിവസങ്ങൾ കഴിഞ്ഞെന്നും ഉത്തരകൊറിയ കൂട്ടിച്ചേർക്കുന്നു.
ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടായിരുന്നു റഷ്യ- യുക്രൈൻ വിഷയത്തിൽ നേരത്തെ സ്വീകരിച്ചിരുന്നത്. അതിനിടെ തങ്ങള്‍ പുതിയ ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ച് ഉത്തരകൊറിയ രാവിലെ രംഗത്ത് എത്തിയിരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ഗ്യാങ്ങി നിന്നും കിഴക്ക് മാറി സുനാന്‍ കടല്‍ തീരത്ത് ഞായറാഴ്ച രാവിലെ 7.52 ഓടെയാണ് മിസൈല്‍ പരീക്ഷണം നടന്നത്.
മിസൈല്‍ പരീക്ഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ വഴി വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2022ലെ ഉത്തരകൊറിയയുടെ എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. 2021ൽ പരീക്ഷിച്ച ആകെ മിസൈലുകളുടെ എണ്ണത്തേക്കാൾ വരുമിത്. മാർച്ച് ഒമ്പതിന് ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications