ഷോപ്പിംഗിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി; സെയില്സ്മാന് അറസ്റ്റിൽ
ദുബയ്: തുണിക്കടയില്‍ ഷോപ്പിംഗിനെത്തിയ ഫ്രഞ്ച് യുവതിയുടെ കൈയില്‍ കടന്നു പിടിച്ച സെയില്സ്മാന് കുടുങ്ങി. ദുബയിലെ നായിഫില്‍ ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. തുണിക്കടയിലെ 22കാരനായ അഫ്ഗാന് സെയില്സ്മാനെതിരേ 31കാരിയായ ഫ്രഞ്ച് വനിതയാണ് പരാതിക്കാരി. അന്നേദിവസം രാവിലെ 10 മണിക്ക് ഇയാള്‍ ജോലി ചെയ്യുന്ന തുണിക്കടയില്‍ നിന്ന് വസ്ത്രങ്ങള്‍ തെരഞ്ഞുനോക്കിയ ശേഷം പിന്നീട് വരാമെന്നു പറഞ്ഞ് പുറത്തിറങ്ങാന്‍ മുതിര്‍ന്ന തന്റെ കൈയില്‍ യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്ന് യുവതി ദുബയ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു.
അഫ്രിന്: ഇനി ഗറില്ലാ പോരാട്ടമെന്ന് കുര്‍ദ് സൈന്യം
തന്നെ ബലമായി ചേര്‍ത്തുപിടിക്കാനുള്ള ഇയാളുടെ ശ്രമത്തില്‍ നിന്ന് ഒച്ചവച്ച് താന്‍ കുതറിമാറുകയായിരുന്നുവെന്നും യുവതി അറിയിച്ചു. അപ്പോള്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി സെയില്‍സ്മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്നും യുവതിയുടെ കൈയില്‍ അബദ്ധത്തില്‍ തന്റെ കൈ തട്ടിപ്പോയതാണെന്നുമായിരുന്നു യുവാവ് പോലിസിനോട് പറഞ്ഞത്.
എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ യുവതിയുടെ ഇഷ്ടമില്ലാതെ കൈക്ക് പിടിച്ച കാര്യം ഇയാള്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ മനപ്പൂര്‍വമായിരുന്നില്ല തന്റെ ചെയ്തിയെന്നും സംഭവിച്ചുപോയതാണെന്നും അതില്‍ ക്ഷമ ചോദിക്കുന്നതായും കോടതിയെ അറിയിച്ചു. ഇനി ഒരിക്കലും ഇതാവര്‍ത്തിക്കില്ലെന്നും യുവാവ് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലിസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതിലെ ദൃശ്യങ്ങളില്‍ നിന്ന് യുവതിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി പോലിസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം നടത്തിയ അന്വേഷത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, കേസ് തുടര്‍ വിചാരണയ്ക്കായി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
ശശികലയുടെ ഭർത്താവ് നടരാജൻ മരിച്ചു; തമിഴകത്തെ പഴയ കിങ് മേക്കർ... ശശികലയെ ജയലളിതയുടെ തോഴിയാക്കിയ ആൾ
വത്തക്ക പ്രസംഗം അശ്ലീലം തന്നെ.. ഫറൂഖിനെ ആക്രമിക്കുന്നതിന് പിന്നിൽ അജണ്ടയെന്ന് പികെ ഫിറോസ്