വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം: വിമത പ്രദേശങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കി സിറിയ-റഷ്യ സൈന്യം
ദമസ്ക്കസ്: റഷ്യന്‍ സൈന്യവും വിമതരുമായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ദക്ഷിണ സിറിയയിലെ ദര്ആയ്ക്കെതിരേ ആക്രമണം ശക്തമായി. ഇടതടവില്ലാത്ത ബോംബാക്രമണമാണ് വിമത പ്രദേശങ്ങള്‍ക്കെതിരേ നടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സിറിയ-റഷ്യ സംയുക്ത സൈന്യമാണ് വിമത പ്രദേശങ്ങള്‍ക്കെതിരേ വ്യോമാക്രമണം ശക്തമാക്കിയത്. കഴിഞ്ഞയാഴ്ച അര്ആക്കെതിരേ ആരംഭിച്ച ആക്രമണം വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി ശമിച്ചിരുന്നുവെങ്കിലും ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശക്തിപ്പെടുത്തുകയായിരുന്നു.
സിറിയന്‍ സൈന്യം പിടിച്ചടക്കിയ പ്രദേശങ്ങളില്‍ കുടുങ്ങിയ വിമത പോരാളികള്‍ക്ക് സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ വഴിയൊരുക്കുന്നതിന്റെ മുന്നോടിയായി സിറിയ-ഇറാന് സൈന്യം പ്രദേശത്ത് നിന്ന് പിന്‍വാങ്ങണമെന്ന വിമത വിഭാഗങ്ങളുടെ ആവശ്യം അംഗീകരിക്കാതിരുന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. കീഴടങ്ങിയ പ്രദേശങ്ങളിലെ വിമതരുടെ പക്കലുള്ള ആയുധങ്ങള്‍ ഒറ്റയടിക്ക് കൈമാറണമെന്ന റഷ്യന്‍ സൈന്യത്തിന്റെ ആവശ്യം വിമതരും അംഗീകരിച്ചില്ല. ഘട്ടം ഘട്ടമായി ആയുധങ്ങള്‍ കൈമാറാമെന്നാണ് അവരുടെ പക്ഷം. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പടിഞ്ഞാറന്‍ പട്ടണമായ തഫാസ്, കിഴക്കന്‍ പ്രദേശമായ സൈദ എന്നിവിടങ്ങളിലാണ് കനത്ത വ്യോമാക്രമണം നടന്നത്. ആയിരക്കണക്കിന് മിസൈലുകളും ബോംബുകളുമാണ് പ്രദേശത്തിനു മേല്‍ പ്രയോഗിച്ചതെന്ന് യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു. രാത്രി ആരംഭിച്ച ആക്രമണം നേരം പുലര്‍ന്ന ശേഷവും തുടര്‍ന്നു. സൈദയില്‍ സ്ത്രീയും നാല് കുട്ടികളുമുള്‍പ്പെടെ ആറു പേര് കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നാലെ മൂന്നു വര്‍ഷത്തിനു ശേഷം ജോര്‍ദാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റിന്റെ നിയന്ത്രണം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു.
ആക്രണത്തെ തുടര്‍ന്ന് പ്രദേശത്തു നിന്ന് കാല് ലക്ഷത്തോളം പ്രദേശവാസികള്‍ പലായനം ചെയ്തതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്. അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കില്ലെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാല് ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ജോര്‍ദാന്‍ അഭയം നല്‍കിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications