Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വിസ ഫീസ് വർദ്ധനവിൽ യുഎസ് കോടതിയുടെ നിർണ്ണായക വിധി!

അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്കും പ്രത്യേകിച്ച് ഇന്ത്യൻ ഐടി ജീവനക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ നിർണ്ണായക വിധി. പുതിയ എച്ച്-1ബി (H-1B) വിസകൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 100,000 ഡോളർ (ഏകദേശം 90 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് യുഎസ് ഫെഡറൽ ജഡ്ജി റദ്ദാക്കി.

അമേരിക്കൻ കമ്പനികൾ, സർവ്വകലാശാലകൾ, ഇന്ത്യക്കാരുൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾ എന്നിവർക്ക് വലിയ വിജയമാണ് ഈ കോടതി വിധി സമ്മാനിച്ചിരിക്കുന്നത്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അമേരിക്കക്കാർക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം കൊണ്ടുവന്ന കടുത്ത ഇമിഗ്രേഷൻ നിയന്ത്രണങ്ങൾക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.

ട്രംപിന് അധികാരമില്ലെന്ന് കോടതി

കോൺഗ്രസിന്റെ (യുഎസ് പാർലമെന്റ്) അനുമതിയില്ലാതെ ഇത്തരമൊരു ഭീമമായ ഫീസ് ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നിയമപരമായ അധികാരമില്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ലിയോ സൊരോകിൻ വ്യക്തമാക്കി. ട്രംപിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി, ഉത്തരവ് അസാധുവാക്കാൻ ഉത്തരവിടുകയായിരുന്നു.

trump-h1b-visa-1780943258 jpg

കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഭരണകൂടം ഈ വിവാദ ഫീസ് പ്രഖ്യാപിച്ചത്. സാധാരണയായി എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ഫീസുകളായി തൊഴിലുടമകൾ 2,000 ഡോളർ മുതൽ 5,000 ഡോളർ വരെയാണ് നൽകിയിരുന്നത്. എന്നാൽ ഇത് ഒറ്റയടിക്ക് ഒരു ലക്ഷം ഡോളറായി ഉയർത്തിയത് കമ്പനികൾക്ക് വിദേശ പ്രതിഭകളെ ജോലിക്കെടുക്കുന്നത് അസാധ്യമാക്കാൻ വേണ്ടിയായിരുന്നു. ഈ നയത്തിനെതിരെ കാലിഫോർണിയ ഉൾപ്പെടെ ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 20 സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. സംസ്ഥാനങ്ങളുടെ ഈ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു.

എന്തുകൊണ്ട് ഈ വിധി ഇന്ത്യക്കാർക്ക് നിർണായകം?

അമേരിക്കയിലെ ഇമിഗ്രേഷൻ സംവിധാനത്തിൽ സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്ക് ജോലി ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗമാണ് എച്ച്-1ബി വിസ പ്രോഗ്രാം. ഓരോ വർഷവും അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ ഭൂരിഭാഗവും ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക്കാണ്. പ്രതിവർഷം 65,000 ജനറൽ വിസകളും, യുഎസ് സ്ഥാപനങ്ങളിൽ നിന്ന് ഉന്നത ബിരുദം നേടിയവർക്കായി അധികമായി 20,000 വിസകളും ഈ പ്രോഗ്രാം വഴി അനുവദിക്കുന്നുണ്ട്.

ഇമിഗ്രേഷൻ അഡ്വക്കസി ഗ്രൂപ്പായ FWD.us-ന്റെ കണക്കനുസരിച്ച്, നിലവിൽ 730,000 എച്ച്-1ബി വിസ ഉടമകൾ അമേരിക്കയിൽ താമസിക്കുന്നുണ്ട്. ഇവരെ ആശ്രയിച്ചു കഴിയുന്ന പങ്കാളികളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ എണ്ണം 550,000 വരും. ഫീസ് വർദ്ധനവ് നടപ്പിലായിരുന്നെങ്കിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യൻ ജീവനക്കാരെ ജോലിക്കെടുക്കുന്നത് പൂർണ്ണമായി ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. യുഎസ് ചേമ്പർ ഓഫ് കൊമേഴ്സ് ഉൾപ്പെടെയുള്ള ബിസിനസ് ഗ്രൂപ്പുകളും ഈ നയത്തിനെതിരെ പ്രത്യേകം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് എതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+