Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെതിരെ യുഎസ് വീണ്ടും രംഗത്ത്; ആശ്ചര്യം തോന്നിയില്ലെന്ന് വാദം

വാഷിംഗ്ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിൽ നിലപാടിന്റെ പേരിൽ വീണ്ടും ഇന്ത്യക്കെതിരെ വിമർശനവുമായി യുഎസ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്നും റഷ്യയുമായുള്ള ഇന്ത്യയുടെ ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോൾ ഇന്ത്യ സ്വീകരിച്ച നിലപാടിൽ ആശ്ചര്യകരമല്ലെന്നും യുഎസ് അറിയിച്ചു. വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ൻഡോ-പസഫിക് ഡയറക്ടർ മിറ റാപ്പ്-ഹൂപ്പർ ഇക്കാര്യം വെളിപ്പെടുത്തിയത്. തിങ്കളാഴ്ച ഇതേ വിഷയത്തിൽ പ്രസിഡന്റ് ജോബൈഡനും ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

വാഷിംഗ്ടൺ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസ് ആതിഥേയത്വം വഹിച്ച ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മിറ. റഷ്യയുമായുള്ള അടുത്ത ബന്ധം ആണ് ഇന്ത്യക്കുള്ളത്. ഭാവിയിൽ ഇന്ത്യയ്ക്ക് ബദലുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. "ഐക്യരാഷ്ട്രസഭയിൽ വോട്ടെടുപ്പ് നടത്തുമ്പോൾ നിലവിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ല. എന്നാൽ ഇത് ഞങ്ങൾക്ക് ആശ്ചര്യമായി തോന്നുന്നില്ല. മോസ്കോയുമായി ഇന്ത്യക്ക് ദീർഘകാല ബന്ധമുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരായി റഷ്യ ഇന്നും തുടരുകയാണ്." മിറ പറഞ്ഞു. സമീപ വർഷങ്ങളിൽ ഇന്ത്യ യുഎസുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ചൈനയ്‌ക്കെതിരെ പല കാര്യങ്ങളിലും ഇന്ത്യ രം ഗത്ത് വന്നിട്ടുണ്ടെന്നും മിറ കൂട്ടിച്ചേർത്തു.

 ukraine

യുക്രൈനിലെ റഷ്യൻ നടപടികളെ അപലപിക്കുന്നത് ഇന്ത്യ ഒഴിവാക്കുകയും യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ചൈനയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യ ഒരു വേലി എന്ന നിലയിൽ റഷ്യയുമായി കൂടുതൽ അടുക്കുകയായിരുന്നു. എന്നാൽ വരുന്ന കാലങ്ങളിൽ യുഎസ് ഇന്ത്യയുമായി കൂടുതൽ സഹകരിച്ച് റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധത്തിന്റെ ആഴം കുറക്കുമെന്നും. റഷ്യ അല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ എന്ന നിലയിൽ ഇന്ത്യയെ ചിന്തിക്കാൻ പ്രാപ്തരാക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

റഷ്യൻ പ്രതിരോധ സംവിധാനങ്ങളെ എങ്ങനെ മാറ്റിസ്ഥാപിക്കാമെന്ന് പരിഗണിക്കുന്ന രാജ്യങ്ങളെ അടുത്ത് നിർത്താനാണ് അമേരിക്കയുടെ ശ്രമം. നേരത്തെ റഷ്യ യുക്രൈൻ യുദ്ധത്തിന് മുമ്പ് റഷ്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റം ഇന്ത്യ വാങ്ങിയത് യുഎസിനെ അസ്വസ്ഥരാക്കിയിരുന്നു. റഷ്യൻ സൈനിക ഹാർഡ്‌വെയർ വാങ്ങുന്നതിൽ നിന്ന് രാജ്യങ്ങളെ തടയാൻ 2017 ലെ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തെ മറികടന്നായിരുന്നു ഇന്ത്യയുടെ ഈ നീക്കം. നേരത്തെ വാഷിംഗ്ടണിന്റെ സഖ്യകക്ഷികളിൽ ഇന്ത്യ ഒരു അപവാദമാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും യുഎസ് ഐക്യരാഷ്ട്രസഭയിൽ മോസ്കോക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിൻതുണക്കാത്ത തരത്തിൽ നിലപാട് സ്വീകരിച്ചതും ആണ് അന്ന് അമേരിക്കയെ ചൊടിപ്പിക്കാൻ കാരണമായത്.

Recommended Video

cmsvideo
    മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+