ഗുണ്ടാസംഘങ്ങളുടെ അതിക്രമം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മയക്കുമരുന്ന്-ഗുണ്ടാസംഘങ്ങളുടെ അതിക്രമം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കാന്‍ ജയില്‍വകുപ്പ് തീരുമാനിച്ചു. സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ പരോള്‍ നേടി പുറത്തുപോയതോടെ ഗുണ്ടാ-കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ സുരക്ഷ ശക്തമാക്കാന്‍ ജയില്‍ ഡി. ഐ.ജി നിര്‍ദ്ദേശം നല്കി. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജയില്‍ ഡി. ഐ.ജി അടുത്ത ദിവസം തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനം നടത്തുമെന്ന സൂചനയുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് തൃശൂര്‍ മണ്ണൂത്തി സ്വദേശിയായ ഒരു ഗുണ്ടാനേതാവിന്റെ മര്‍ദ്ദനമേറ്റതോടെയാണ് ഗുണ്ടാവിളയാട്ടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്. കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് ജയിലില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ കഴിയുന്ന ഭൂരിഭാഗം രാഷ്ട്രീയ തടവുകാരും പരോള്‍ ലഭിച്ചു പുറത്തിറങ്ങിയിരുന്നു. മയക്കുമരുന്ന്-ഗുണ്ടാക്വട്ടേഷന്‍ സംഘങ്ങളിലുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ ഭൂരിഭാഗവുമുള്ളത്. ഇതോടെയാണ് ഇവര്‍ അക്രമമാരംഭിച്ചത്. സഹതടവുകാരെ മാത്രമല്ല ജയില്‍ വാര്‍ഡര്‍മാര്‍ക്ക് നേരെയും കൈയേറ്റം നടന്നതായി വിവരവും പുറത്തുവന്നിട്ടുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്നുള്ള സബ് ജയിലില്‍ കഴിഞ്ഞ ദിവസം രണ്ടു ജീവനക്കാര്‍ക്കും തടവുകാരുടെ മര്‍ദ്ദനമേറ്റതായി ജയില്‍ ഡിഐജിക്ക് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയിലില്‍ സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡിഐജി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ഥിതി സ്ഫോടനാത്മകമാണെന്നാണ് ജയില്‍ഡി. ഐജിക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ട്. അതുകൊണ്ടു തന്നെ ജയില്‍ സുരക്ഷ കൂട്ടാനുളള നടപടി സ്വീകരിച്ചേക്കും. ഇതിനായി കൂടുതല്‍ ജീവനക്കാരെ ജയിലില്‍ നിയോഗിക്കാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് സബ് ജയിലില്‍ നിന്നും കഞ്ചാവ്- അബ്കാരി കേസുകളില്‍ പ്രതികളായ മുപ്പതു തടവുകാരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റിയത്. കാസര്‍ഗോഡ് സബ് ജയിലിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ ഡി. ഐ.ജി നല്കിയ ഉത്തരവിനെ തുടര്‍ന്നായിരുന്നു ജയില്‍ മാറ്റം. ഇതില്‍ കഞ്ചാവ് കേസിലെ പ്രതികളാണ് സ്പെഷ്യല്‍ ജയിലിലേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചത്.
തങ്ങളെ സെന്‍ട്രല്‍ ജയിലേക്കാണെന്നു പറഞ്ഞാണ് കാസര്‍കോട്ടു നിന്നും കൊണ്ടുവന്നതെന്നും അവിടെ തന്നെ പാര്‍പ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അന്നു നടന്ന ദേഹപരിശോധനയില്‍ ഇവരില്‍ പലരില്‍ നിന്നും കഞ്ചാവ്,സോപ്പ്്, മൊബൈല്‍ സിംകാര്‍ഡ് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവരെ സൂപ്രണ്ടെത്തി അനുനയിപ്പിച്ചാണ് സ്പെഷ്യല്‍ ജയിലിനകത്താക്കിയത്. എന്നാല്‍ പിന്നീട് കഞ്ചാവ് കേസിലെ പ്രതികളില്‍ ചിലര്‍ അക്രമാസക്തരാവുകയും വ്യാപകമായ അക്രമമഴിച്ചുവിടുകയുമായിരുന്നുവെന്ന് ജയില്‍ വാര്ഡന്മാര് പറയുന്നു.
ഇവരുടെ വാര്‍ഡുകളിലേക്ക് പൂട്ടാനും തുറക്കാനും പോകുന്ന വാര്ഡന്മാരെ കൈയേറ്റം ചെയ്യുകയും ഭക്ഷണം കഴിക്കാന്‍ നല്കിയ പ്ലേറ്റുകള്‍ അടിച്ചു തകര്‍ക്കുകയും ജയിലില്‍ ഹാളിലുണ്ടായിരുന്ന ടി.വി അടിച്ചു തകര്‍ത്തതായും ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 16ന് ജയിലില്‍ പ്രവേശിക്കപ്പെട്ട ഇവര്‍ ഒരാഴ്ചക്കാലമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയാണ്. ജയില്‍ ഭക്ഷണം ബഹിഷ്കരിച്ചുകൊണ്ടാണ് ഇവര്‍ ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കുന്നത്. മാത്രമല്ല മറ്റുതടവുകാരോട് ഭക്ഷണം കഴിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതനുസരിക്കാതിരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് ഇവരെ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഡി. ഐ.ജിയുടെ അനുമതിയോടെ കഴിഞ്ഞ തിങ്കളാഴ്ച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവ് കേസിലെ പ്രതികള്‍ ഉദ്യോഗസ്ഥന്മാര്ക്കു നേരെ തിരിഞ്ഞത്.
സെന്‍ട്രല്‍ ജയിലേക്കാണെന്നു പറഞ്ഞ് തങ്ങളെ വീണ്ടും മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. വാര്ഡന്മാര് ബലം പ്രയോഗിച്ചിട്ടും ഇവര്‍ വാഹനത്തില്‍ കയറാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന ഉന്തും തള്ളിലിനുമിടെ രണ്ടു വാര്ഡന്മാരെ കഞ്ചാവ് കേസിലെ പ്രതികള്‍ മര്‍ദ്ദിക്കുകയായിരുന്നു ഈ സംഭവത്തില്‍ അന്നുതന്നെ ജയില്‍ ജീവനക്കാര്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നുവെങ്കിലും വാര്‍ത്ത പുറത്തുവരുന്നത് ജയില്‍ തടവുകാരനെ സഹതടവുകാരന് മര്‍ദ്ദിച്ചത് വിവാദമായതിനെ തുടര്‍ന്നാണ്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications