Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കലില്‍ കണ്ടത് പുലിയോ കാട്ടുപൂച്ചയോ? സ്ഥിരീകരിക്കാനാവാതെ വനം വകുപ്പ്

വളപട്ടണം: അഴീക്കല്‍ ചാല്‍ ബീച്ചില്‍ പ്രദേശവാസികള്‍ കണ്ടത് പുലി തന്നയാണോയെന്ന് സ്ഥിരീകരിക്കാതെ വനം വകുപ്പ്. പ്രദേശവാസികള്‍ കണ്ടത് കാട്ടുപൂച്ച ഇനത്തില്‍പ്പെട്ട ജീവിയാകാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നല്ലമഴ പെയ്തതിനാല്‍ അഞ്ജാത ജീവിയുടെ കാല്‍ പാടുകള്‍ വ്യക്തമായിട്ടില്ല.

അതുകൊണ്ടു തന്നെ അഴീക്കല്‍ മേഖലയില്‍ ഇറങ്ങിയത് പുലിയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ചര്‍ പി.രതീശന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് പരിശോധന നടത്തിയത്.

dssa

എന്നാല്‍ അഞ്ജാത ജീവിയുടെ കാല്‍പാടുകള്‍ പരിശോധിച്ചതില്‍ നിന്നും ഇതു പുലിയാണോ കാട്ടുപൂച്ചയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും കൃത്യമായ സൂചനകള്‍ ലഭിച്ചാല്‍ മാത്രമേ കൂടുവയ്ക്കുന്നതു ഉള്‍പ്പെടെയുള്ള അനന്തര നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ഫോറസ്റ്റ് റെയ്ഞ്ചര്‍ പി.രതീശന്‍ പറഞ്ഞു.

ഇതിനിടെ അഴീക്കോട് മീന്‍കുന്ന് വലിയപറമ്പിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം ചാല്‍ ബീച്ചിലും പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഞായറാഴ്ച്ച രാത്രി ഒന്‍പതുമണിയോടെ കടലില്‍ വലയിടാന്‍ പോയ അഴീക്കോട് സ്വദേശിയാണ് പുലിയെ കണ്ടതായി പറയുന്നത്. ഇതുപ്രകാരം നാട്ടുകാര്‍ രാത്രി തന്നെ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം മീന്‍കുന്നില്‍ പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടര്‍ന്ന് വനംവകുപ്പും വളപട്ടണം പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാല്‍പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ പുലിയിറങ്ങിയ ചരിത്രം നേരത്തെയുണ്ടായിട്ടുണ്ടെന്നാണ് കൗതുകകരം. 2009-മെയില്‍ ചാലില്‍ മേഖലയില്‍ നിന്നും പുലിയെ വനംവകുപ്പ് കെണിവെച്ചു പിടിച്ചിരുന്നു.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഇതിനുശേഷം 2017-ല്‍ കണ്ണൂര്‍ നഗരത്തെ തായത്തെരുവിലെ ഒരു വീട്ടുവളപ്പില്‍ നിന്നും പുലിയെ വനംവകുപ്പ് മയക്കുമരുന്ന് വെച്ചു പിടികൂടിയിട്ടുണ്ട്. ദൂരദേശങ്ങളില്‍ നിന്നും വരുന്ന ചരക്കുവാഹനങ്ങളുടെ മുകളില്‍ പതുങ്ങിയിരുന്നാണ് ഇവ കണ്ണൂരിലെത്തിയതെന്നാണ് അന്ന് വനംവകുപ്പ് ഈക്കാര്യം വിശദീകരിച്ചത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ പുലിപ്പേടിയുണ്ടാക്കി സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുന്ന ഒരുവിഭാഗമാളുകള്‍ പൊലിസിനും വനംവകുപ്പിനും തീരാതലവേദനയാണ് സൃഷ്ടിക്കുന്നത്. പുലിയുടെ വ്യാജഫോട്ടോകളും വീഡിയോ ക്ലിപ്പുകളും വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അയച്ചാണ് ഇവര്‍ അനാവശ്യ ഭീതി പരത്തുന്നത്.

ഇതോടെ അഴീക്കല്‍ ഭാഗത്ത് ആളുകള്‍ പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട് പൂതപ്പാറയില്‍പുലര്‍ച്ചെ നാട്ടുകാര്‍ പുലിയെ പിടികൂടിയെന്ന വ്യാജവീഡിയോ കഴിഞ്ഞ ദിവസം ചിലര്‍ പോസ്റ്റു ചെയ്തിരുന്നു. മരത്തില്‍ നിന്നും ചാടിയിറങ്ങി നായകളെ കടിച്ചുകൊല്ലുന്ന പുലിയുടെ ദൃശ്യങ്ങളും വ്യാപകമായ പ്രചരിക്കുന്നുണ്ട്.

ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും വനംവകുപ്പിന്റെ പേരില്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കുന്ന വ്യാജ മുന്നറിയിപ്പു സന്ദേശങ്ങള്‍ തടയാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+