Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞങ്ങാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെ; അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയേക്കും

കാസര്‍കോഡ്: കാഞ്ഞങ്ങാട്ടെ അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണെന്ന് പോലീസ്. തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കേസിന് പിന്നില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് കേസ് ക്രൈബ്രാഞ്ചിന് കൈമാറുമെന്ന സൂചനയുമുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് പ്രമുഖ ലീഗ് നേതാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

k

കേസിലെ മൂന്ന് പ്രതികളെയും പോലീസ് പിടികൂടി. ഇവര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം പിടികൂടിയ ഇസ്ഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസ് പറയുന്നു. ആഷിറിനെയും ഹസനെയും ഇന്നാണ് പിടികൂടിയത്. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസന്‍. മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികള്‍ എന്ന് പോലീസ് പറയുന്നു.

ഡിവൈഎഫ്‌ഐയുടെയും എസ്‌വൈഎസിന്റെയും പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്‍ ഔഫ്. തിരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. പഴയ കടപ്പുറത്തേക്ക് വരികയായിരുന്നു അബ്ദുറഹ്മാനും സുഹൃത്ത് ഷുഹൈബും. ഈ സമയമാണ് മൂന്ന് പേര്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ചത്.

കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവിധ മുസ്ലിം സംഘടനകളും കൊലപാതകത്തിനെതിരെ രംഗത്തുവന്നു. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ അക്രത്തിലേക്ക് നീങ്ങരുത് എന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുത് എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വിടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+