കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പുകള്‍ക്ക് വീണ്ടും കടുംവെട്ട്; സുധാകരനിലുറപ്പിച്ച് എഐസിസി, പ്രഖ്യാപനം ഉടന്‍, 3 വര്‍ഷ പരിധി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സമുലമായ പുനഃസംഘടനയാണ് പാര്‍ട്ടി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. കെപിസിസി, ഡിസിസി അധ്യക്ഷ പദവിയിലൊക്കെ മാറ്റമുണ്ടാവും. കെപിസിസി അധ്യക്ഷ പദവയില്‍ തന്നെയാവും ആദ്യ മാറ്റം. രാജി സന്നദ്ധത അറിയിച്ചതായുള്ള ചില വാര്‍ത്തകള്‍ പുറത്ത് വന്നതെങ്കിലും ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ മുല്ലപ്പള്ളി ഇതുവരെ തയ്യറായില്ല.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

ആദ്യം നേതൃമാറ്റം: പിന്നാലെ ജോസിനിട്ട് അടുത്ത പണി, സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും, തോല്‍പ്പിക്കുംആദ്യം നേതൃമാറ്റം: പിന്നാലെ ജോസിനിട്ട് അടുത്ത പണി, സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും, തോല്‍പ്പിക്കും

കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല ഉള്‍പ്പടെ രംഗത്ത് എത്തിയതും ശ്രദ്ധേയമാണ്. പല തരത്തിലുള്ള അഭ്യുഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കെ സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിക്കാന്‍ എഐസിസി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Recommended Video

cmsvideo
കേരള: കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന് സാധ്യതയേറുന്നു
കെ സുധാകരന്‍

ഐ ഗ്രൂപ്പുകാരാനാണെങ്കിലും കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് അത്ര താല്‍പര്യമില്ല. എന്നാല്‍ ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പ്രതിപക്ഷ നേതാവ് പദവിയിലെന്ന പോലെ സ്വതന്ത്രമായ പ്രഖ്യാപനം ഉണ്ടാവുമെന്ന സൂചന ഇതോടെ ശക്തമായി.

എഐസിസി നേതൃത്വം

മറ്റ് പല പേരുകളും ഉയരുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രഥമ പരിഗണ കെ സുധാകരന്‍റെ പേരിന് തന്നെയാണ്. പാര്‍ട്ടി അണികളില്‍ വലിയ പിന്തുണയുള്ള സുധാകരന് തിരിച്ചടികളില്‍ നിന്നും കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് എഐസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്.

പ്രവര്‍ത്തന പരിധി

സുധാകരനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന വികാരം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് എഐസിസി നിലപാട്. പ്രവര്‍ത്തന പരിധി നിശ്ചയിച്ചാകും കെ സുധാകരന് ചുമതല നല്‍കുക, ലോക്സഭാ തിരഞ്ഞെടുപ്പ് വരേയാകും പുതിയ അധ്യക്ഷന്‍റെ പ്രവര്‍ത്തന പരിധി. അതിന് ശേഷം പ്രകടനം വിലയിരുത്തിയ ശേഷമാവും തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

മുല്ലപ്പള്ളി രാമചന്ദ്രന്‍

രാജിസന്നദ്ധ അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രനോട് പുതിയ അധ്യക്ഷന്‍ വരും വരെ പദവിയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതൃമാറ്റം എന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് തന്നെ ശക്തമായതോടെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്.

അശോക് ചവാന്‍ സമിതി

സംഘടനാ ദൗർബല്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് കോൺ​ഗ്രസ് എംഎൽഎമാരും വ്യക്തമാക്കിയത് മുല്ലപ്പള്ളിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനെത്തിയ അശോക് ചവാന്‍ സമിതിക്ക് മുന്നിലായിരുന്നു എംഎല്‍എമാരുടെ അഭിപ്രായം. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണം, ജംബോ കമ്മിറ്റികൾ പിരിച്ചു വിടണം എന്നും എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ മുരളീധരന്‍

പിടി തോമസ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് , ബെന്നി ബഹനാന്‍ തുടങ്ങിയ പേരുകളാണ് കെ സുധാകരന് പുറമെ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്. ഏറെ കാലമായി ഗ്രൂപ്പ് രാഷ്ട്രീയത്തിന് പുറത്ത് നില്‍ക്കുന്ന പിടി തോമസ് ഗ്രൂപ്പിന് അതീമായ പിന്തുണയാണ് ലക്ഷ്യമിടുന്നത്.

ചെന്നിത്തലയും ബെഹ്നാനും

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമുണ്ടെന്ന് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട് കൊടുക്കുന്നില്‍ സുരേഷ്. എ ഗ്രൂപ്പാണ് ബെന്നി ബെഹനാനെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷാനാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്ന ഒരു ചെറിയ വിഭാഗവും കോണ്‍ഗ്രസിലുണ്ട്.

ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ

English summary
AICC may soon announce K Sudhakaran as KPCC president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X