Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎം സുധീരന് തിരിച്ചടി: രാജി തള്ളി എഐസിസി, സംസ്ഥാന തലത്തിൽ ആശയവിനിമയത്തിൽ വിടവെന്ന് താരിഖ് അൻവർ

തിരുവനന്തപുരം: വിഎം സുധീരന്റെ നീക്കത്തിന് തിരിച്ചടി നൽകി എഐസിസി. എഐസിസ് അംഗത്വത്തിൽ നിന്ന് രാജി സമർപ്പിച്ചിട്ട് നാല് ദിവസമായെങ്കിലും എഐസിസി സുധീരന്റെ രാജി തള്ളിക്കളയുകയായിരുന്നു. സുധീരന്റെ രാജി കോൺഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് വ്യക്തമാക്കിയിട്ടുള്ളത്. അതേ സമയം സംസ്ഥാന തലത്തില്‍ ആശയവിനിമയത്തില്‍ വിടവുണ്ടായെന്ന് അറിയിച്ച്‌കൊണ്ടായിരുന്നു താരിഖ് അന്‍വൻ സുധീകരന്റെ രാജി തള്ളിക്കളഞ്ഞതിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. ഭാവിയില്‍ ഇതെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ സുധീരന്‍ എഐസിസിയില്‍ നിന്നും രാജിവെക്കുന്നത്. രാജി സമർപ്പിച്ചതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയത്തിന് ശ്രമിച്ചിരുന്നെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടിരുന്നില്ല.

 vmsudheeran-15

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് രാജി സമർപ്പിച്ചത്. തനിക്ക് പാർട്ടിക്കുള്ളിൽ നിന്ന് നേരിടുന്ന അവഗണനയെക്കുറിച്ച് തന്നോടടുത്ത കേന്ദ്രങ്ങളോട് സുധീരൻ പറഞ്ഞിരുന്നതായുള്ള റിപ്പോർട്ടുകളും ഇതോടെ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് രാജി സമർപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ഇടക്കാലത്ത് ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്നു. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റിനെയും അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുധീരൻ രാജിവെച്ചിട്ടുള്ളതെന്നാണ് എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+