ആ ഒരു മണിക്കൂറിൽ എന്താണ് സംഭവിച്ചത്? അനന്യ ആത്മഹത്യ ചെയ്യില്ല, ഹെയ്ദി സാദിയ പറയുന്നു
കൊച്ചി: പ്രസരിപ്പും ആത്മവിശ്വാസവും കൈമുതലായിട്ടുളള അനന്യയെ മാത്രമാണ് സുഹൃത്തുക്കൾക്ക് ഓർക്കാനുളളത്. ജീവിതം ആഗ്രഹിച്ചത് പോലെ ജീവിച്ച് തീര്‍ക്കാനുളള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു അനന്യയ്ക്ക്. അനന്യയുടേത് ആത്മഹത്യ ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ അനന്യ ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകുന്നില്ലെന്ന് പറയുന്നു സഹോദരിയും മാധ്യമപ്രവർത്തകയുമായ ഹെയ്ദി സാദിയ.

ഹെയ്ദിയുടെ വാക്കുകള്‍: ''ഞാനിപ്പോഴുളളത് ഒരു ട്രോമയിലാണ്. എനിക്കെന്റെ സഹോദരിയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. സര്‍ജറിയുടെ സമയത്ത് ഞാന്‍ അനന്യയുടെ കൂടെ ഉണ്ടായിരുന്നു. 12 ദിവസം കഴിഞ്ഞാണ് അനന്യയെ വീട്ടിലേക്ക് കൊണ്ട് വന്നത്. ഭക്ഷണവും ഗുളികയും കഴിച്ചതിന് പിന്നാലെ അവള്‍ ഛര്‍ദ്ദിച്ചു. അത് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവര്‍ റീ സര്‍ജറി വേണം എന്ന് പറഞ്ഞു. കുടലിന് ഉള്ള പ്രശ്‌നമാണ് പറഞ്ഞത്''.

''റീസര്‍ജറി കഴിഞ്ഞ് കുറച്ച് കാലം ഞാന്‍ അനന്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. വായിലും മൂക്കിലുടക്കം ട്യൂബ് ഇട്ടിരുന്നു. ഇതിലൂടെയും മലമൂത്ര വിജര്‍ജനം നടത്തുമ്പോഴും പല നിറത്തിലുളള ദ്രാവകങ്ങള്‍ ആയിരുന്നു പോയിക്കൊണ്ടിരുന്നത്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാനും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുളളയാളാണ്. എന്നാല്‍ ഇത്തരത്തിലുളള പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു''.

''ഞാന്‍ ബെംഗളൂരുവില്‍ നിന്നാണ് സര്‍ജറി ചെയ്തത്. വളരെ അനുഭവപരിചയമുളള ഡോക്ടറാണ് സര്‍ജറി ചെയ്തത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനന്യയ്ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഇതൊരു ആത്മഹത്യയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തന്റെ സഹോദരിക്ക് അത് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് തന്നെയാണ് കരുതുന്നത്''.

''ഞാന്‍ 19ാം തിയ്യതിയാണ് കൊച്ചിയിലേക്ക് വന്നത്. അന്ന് വൈകിട്ട് അവളുടെ സര്‍ജറിയുടെ പരാജയത്തെ കുറിച്ചും റീസര്‍ജിയെ കുറിച്ചും പറയുന്ന ഒരു വീഡിയോ ഷൂട്ട് ചെയ്ത് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നതിനെ കുറിച്ചും അത് വഴി ഫണ്ട് ശേഖരണം നടത്തുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു''.

''ഞങ്ങള്‍ ആലുവയിലെ വീട്ടില്‍ ചെന്ന് അമ്മയെ കണ്ടു. വളരെ ഹാപ്പി ആയിരുന്നു എല്ലാവരും. ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ജ്യൂസ് കുടിക്കുകയുമൊക്കെ ചെയ്തു. അനന്യയെ ഫ്‌ളാറ്റിന് മുന്നിലിറക്കി വിട്ട് താന്‍ പോയി. പിറ്റേ ദിവസം രാവിലെ വീഡിയോയെ കുറിച്ച് അന്വേഷിച്ച് അനന്യ വിളിച്ചിരുന്നു. വൈകിട്ട് അപ്ലോഡ് ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു''.

''ഉച്ചയ്ക്ക് വീണ്ടും എന്നെ വിളിച്ചു. താന്‍ അങ്ങോട്ടേക്ക് വരാമെന്നും കീറ്റോയെ കുറിച്ച് ഒരു വീഡിയോ ചെയ്ത് തരണമെന്നും പറഞ്ഞു. വരുമ്പോള്‍ എന്തെങ്കിലും ഭക്ഷണമൊക്കെ എടുത്ത് വരാന്‍ ഞാനും പറഞ്ഞു. സമയം 5 മണിയായി. അനന്യ ഇപ്പോള്‍ വരും എന്ന് കരുതി ഞാന്‍ കാത്തിരുന്നു. ഒരുങ്ങാനുളള സമയമെടുക്കുന്നത് കാരണമാണ് വൈകുന്നതെന്ന് കരുതി''.

''5 മണിക്ക് വീഡിയോ ഞാന്‍ അപ്ലോഡ് ചെയ്തു. അതേക്കുറിച്ച് പറയാന്‍ വിളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ദയയുടെ കോള്‍ വന്നത്. അനന്യച്ചേച്ചി തൂങ്ങിയെന്ന് പറയുന്നുവെന്നും ഒന്ന് ചെന്ന് നോക്ക് എന്നും പറഞ്ഞു. അപ്പോള്‍ തന്നെ തങ്ങള്‍ വണ്ടിയെടുത്ത് ഫ്‌ളാറ്റിലേക്ക് ചെന്നു. അനന്യയുടെ മറ്റൊരു നമ്പറിലേക്ക് വിളിച്ചപ്പോള്‍ പാര്‍ട്ണര്‍ പറഞ്ഞു അവള്‍ പോയി എന്ന്''.
Recommended Video

''റീസര്‍ജറിക്ക് വേണ്ടി ദില്ലിയിലേക്ക് പോകാനിരിക്കുകയായിരുന്നു ഞങ്ങള്‍. 5 മണിക്കാണ് ഞാനാ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. 6 മണിക്കാണ് മരണവാര്‍ത്ത അറിയുന്നത്. ഈ ഒരു മണിക്കൂറിനുളളില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല ഇത്. അത്രയും ബോള്‍ഡ് ആയിരുന്നു അനന്യ ചേച്ചി- ഹെയ്ദി പറഞ്ഞ് നിര്‍ത്തുന്നു''.












Click it and Unblock the Notifications