ജസ്റ്റിസ് സുനില്‍ തോമസിന് മുന്നില്‍ ദിലീപ് പതറും... ജാമ്യമെന്നത് സ്വപ്നം മാത്രം; കാരണം ഇതാണ്
കൊച്ചി: മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിറകേയായിരുന്നു ഇത്.
അടിയന്തര പ്രാധാന്യത്തോടെ ജാമ്യാപേക്ഷ പരിഗണിക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. പ്രോസിക്യൂഷന് അതിനെ ശക്തമായി എതിര്‍ത്തെങ്കിലും കോടതി ജാമ്യഹര്‍ജി പരിഗണിക്കുക തന്നെ ചെയ്തു.
ദിലീപിന്റെ രണ്ട് ജാമ്യ ഹര്‍ജികളും തള്ളിയ ജസ്റ്റിസ് സുനില്‍ തോമസ് തന്നെയാണ് ഈ ഹര്‍ജിയും പരിഗണിച്ചത്. ദിലീപിന് ഉടന്‍ ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാവുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

പരിഗണിക്കണമെങ്കില്‍
ദിലീപിന്റെ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും കടുത്ത നിലപാട് തന്നെയാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. കേസിന്റെ സാഹചര്യങ്ങളില്‍ വലിയ മാറ്റം വല്ലതും ഉണ്ടെങ്കിലേ ജാമ്യം പരിഗണിക്കാനാവൂ എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ജയിലില്‍ കിടന്നതുകൊണ്ട് കാര്യമില്ല
60 ദിവസം ജയിലില്‍ കിടന്നു എന്നത് ജാമ്യം കിട്ടാനുള്ള കാരണമല്ല. അതുകൊണ്ട് കേസിന്റെ സാഹചര്യങ്ങള്‍ മാറി എന്ന് കരുതാനാവില്ലെന്നും കോടതി വിലയിരുത്തി.

കാവ്യയും നാദിര്‍ഷയും
കാവ്യ മാധവന്റേയും നാദിര്‍ഷയുടേയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യവും കോടതി ജാമ്യ ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വാദം തന്നെ കേട്ടില്ല
കേസില്‍ ദിലീപിന്റെ അഭിഭാഷകന്റെ വാദം കേള്‍ക്കാനും കോടതി തയ്യാറായില്ല. കേസിന്റെ സാഹചര്യത്തില്‍ എന്ത് മാറ്റം ആണ് വന്നിട്ടുള്ളത് എന്ന ചോദ്യം ആരായുകയായിരുന്നു കോടതി.

രണ്ട് തവണയും
നേരത്തെ രണ്ട് തവണയും ദിലീപിന്റെ ജാമ്യം തള്ളിയത് ജസ്റ്റിസ് സുനില്‍ തോമസ് തന്നെ ആയിരുന്നു. അദ്ദേഹം തന്നെയാണ് മൂന്നാമത്തെ ഹര്‍ജിയും പരിഗണിക്കുന്നത്.

സാധ്യത കുറവ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത വിരളമാണ് എന്ന് തന്നെയാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലെ സമാനമായ വാദമുഖങ്ങള്‍ തന്നെയാണ് ഇത്തവണയും ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍
കാവ്യ മാധവന്റേയും നാദിര്‍ഷയുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ സെപ്തംബര്‍ 25 ന് ഹൈക്കോടതി പരിഗണിക്കും. ഇവരുടെ ഹര്‍ജി അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ അറസ്റ്റിനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയില്ല.

കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലാവും
നാദിര്ഷയേയോ കാവ്യ മാധവനേയോ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ അത് ദിലീപിന്റെ ജാമ്യ പ്രതീക്ഷകളെ വീണ്ടും പ്രതികൂലമായി ബാധിക്കും. ദിലീപിനോട് ഏറ്റവും അടുത്ത വ്യക്തികളാണ് ഇവര്‍.

സുപ്രീം കോടതിയില്‍
ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് ദിലീപിന് മുന്നിലുള്ള വഴി. എന്നാല്‍ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള മജിസ്ട്രേറ്റ് കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവുകള്‍ അവിടേയും നിര്‍ണായകമാകും.

ബലാത്സംഗ കേസില്‍
നിര്‍ഭയ സംഭവത്തിന് ശേഷം ബലാത്സംഗം കേസുകളില്‍ കര്‍ക്കശ നിലപാടാണ് സുപ്രീം കോടതിയും സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ അവിടേയും ദിലീപിന് ജാമ്യം ലഭിക്കുമെന്ന് അധികം പ്രതീക്ഷിക്കാനാവില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications