Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ, രോഗത്തോട് അവസാനം വരെ പൊരുതിയത് മാതൃക': മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം ഇന്നസെന്റിന് അന്ത്യാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ നിന്ന് ഇന്നസെന്റ് മത്സരിച്ച് വിജയിച്ചിരുന്നു. രോഗത്തോട് അവസാന നിമിഷം വരെ പോരാടിയ ഇന്നസെന്റ് വലിയൊരു മാതൃക ആണെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. പൊതുരാഷ്ട്രീയ രംഗത്തിനും കലാരംഗത്തിനും ഇന്നസെന്റിന്റെ വിയോഗം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്: സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.

Pina vijayan and innocent

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാം വിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു. ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

innocent

മന്ത്രി പി രാജീവിന്റെ അനുശോചനക്കുറിപ്പ്: ' മുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പുരോഗമന പ്രസ്ഥാനങ്ങൾക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നസെന്റിനെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി.

കെകെ ശൈലജ എംഎൽഎ: മലയാളികളുടെ മനസിൽ ചിരിയും ചിന്തയും നിറച്ച കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന കലാകാരൻ, സാധാരണക്കാരൻ്റെ വേദനകളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകൻ, മലയാളികൾക്കെല്ലാം പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ വിയോഗം ഏറെ വേദനാജനകമാണ്. പ്രിയപ്പെട്ടവർക്കും സഹപ്രവർത്തകർക്കുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ...

മന്ത്രി എംബി രാജേഷ്: ഇന്നസെന്റ് ചേട്ടന്റെ വിയോഗവാർത്തയാണ് ഇപ്പോൾ വരുന്നത്. ഏറെ വേദനാജനകമാണ് ഈ വിയോഗം. അതുല്യനായ നടൻ, ചിരി ചോരയിൽ അലിഞ്ഞുചേർന്ന നർമ്മബോധമുള്ളയാൾ, ജനപ്രതിനിധി, സർവോപരി സ്നേഹനിധിയായ മനുഷ്യൻ എന്നീ നിലകളിലെല്ലാമാണ് ഞാൻ ഇന്നസെന്റ് ചേട്ടനെ ഓർക്കുന്നത്. പാർലമെന്റിൽ അഞ്ച് വർഷം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ, ഡൽഹിയിലെ ഞങ്ങളുടെ ദിവസങ്ങളെയെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ആഹ്ലാദഭരിതമാക്കിയിരുന്നു.

ഒരു പതിറ്റാണ്ടിലേറെ മുഖാമുഖം കണ്ട മരണത്തെ അദ്ദേഹം ചിരി കൊണ്ടാണ് ചെറുത്തുനിന്നത്. ആ ചിരിയുടെ പിന്നിലുള്ള നിശ്ചയാദാർഢ്യവും മനസാന്നിധ്യവും അപാരമായിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമ്മകൾ ഈ സന്ദർഭത്തിൽ മനസിൽ നിറയുന്നുണ്ട്. അതെല്ലാം മറ്റൊരവസരത്തിൽ വിശദമായി എഴുതാം. ഇന്നസെന്റ് ചേട്ടന്റെ വിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ആലീസ് ചേച്ചിയുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തിൽ പങ്കുചേരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+