വേങ്ങരയില്‍ 'കുഞ്ഞാപ്പ Vs കുഞ്ഞാവ'; തീപ്പൊരി വനിത സ്ഥാനാര്‍ത്ഥിയുമായി സിപിഎം... ആരാണ് ജിജി
മലപ്പുറം: 2021 കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നുകഴിഞ്ഞു. 74 മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഒമ്പതിടത്ത് സിപിഎം സ്വതന്ത്രരും.
ലോക്സഭ എംപി സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങുന്ന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആരായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥി എന്ന ചോദ്യം ആദ്യം മുതലേ ഉയരുന്നുണ്ട്. ഇപ്പോഴതിന് ഉത്തരമായിരിക്കുന്നു. ഒരു യുവ വനിത സ്ഥാനാര്‍ത്ഥിയെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ആരാണ് ജിജി പി...

ഗവേഷക
കാലിക്കറ്റ് സര്‍വ്വാകാലയില്‍ ബോട്ടണി വിഭാഗത്തില്‍ ഗവേഷകയാണ് ഇപ്പോള്‍ ജിജി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദാനന്തര ബിരുദവും മഞ്ചേരി എന്‍എസ്എസ് കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി. ബിഎഡ് ബിരുദവും എംഫിലും ഉണ്ട് ജിജിയ്ക്ക്.

സിപിഎം നേതാവ്
സിപിഎം കൊണ്ടോട്ടി ഏരി കമ്മിറ്റി അംഗമാണിപ്പോള്‍ ജിജി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും ആണ്. നിലവില്‍ പ്രൊബേഷന്‍ അഡൈ്വസറി കമ്മിറ്റി അംഗവും ആണ് ജിജി.

തീപ്പൊരി നേതാവ്
എസ്എഫ്ഐയുടെ മലപ്പുറം ജില്ലയിലെ തീപ്പൊരി നേതാക്കളില്‍ ഒരാളാണ് ജിജി. പലതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് മുന്‍ ചെയര്‍പേഴ്സണും ആണ്.

പ്രിയപ്പെട്ടവരുടെ കുഞ്ഞാവ
ജിജിയെ അടുപ്പമുള്ളവർ വിളിക്കുന്നത് 'കുഞ്ഞാവ' എന്നാണ്. അതുകൊണ്ട് തന്നെ വേങ്ങരയില്‍ കുഞ്ഞാപ്പയ്ക്കെതിരെ കുഞ്ഞാവ എന്ന മട്ടില്‍ ഇപ്പോള്‍ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. എടവണ്ണപ്പാറി മണ്ണാടിയില്‍ സുകുമാരന്റേയും കുണ്ടറക്കാടന്‍ പ്രവഭാവതിയുടേയും മകളാണ്. പെരുമ്പാവൂര്‍ ശ്രീശങ്കര കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സജിത് സോമന് ആണ് ഭര്‍ത്താവ്

കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ
കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഒരു വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന്റെ ശക്തമായ രാഷ്ട്രീയ തീരുമാനമാണ്. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് വേങ്ങരയെങ്കിലും ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ തവണയും
2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും ജിജിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലായിരുന്നു അന്ന് പരിഗണിച്ചിരുന്നത്. പിന്നീട് മണ്ഡലം ഐഎന്‍എല്ലിന് നല്‍കുകായിരുന്നു ഇടത് മുന്നണി.

അഞ്ച് സ്വതന്ത്രര്‍
മലപ്പുറം ജില്ലയില്‍ ഇത്തവണയും സ്വതന്ത്രരെ വിന്യസിച്ചുകൊണ്ടുള്ള പരീക്ഷണത്തിനാണ് സിപിഎം മുതിര്‍ന്നിട്ടുള്ളത്. മൊത്തം ഒമ്പത് സ്വതന്ത്രരില്‍ അഞ്ച് പേരും മലപ്പുറം ജില്ലയില്‍ ആണ്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജി, താനൂരില്‍ വി അബ്ദുള്‍ റഹ്മാന്, പെരിന്തല്‍മണ്ണയില്‍ കെപി മുസ്തഫ, തവനൂരില്‍ കെടി ജലീല്‍, നിലമ്പൂരില്‍ പിവി അന്‍വര്‍ എന്നിവരാണ് മലപ്പുറത്തെ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications