'യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്നു'; ഉഷയുടെ രാജ്യസഭ നാമനിര്‍ദ്ദേശത്തില്‍ കരീം
കോഴിക്കോട്: ഒളിമ്പ്യന്‍ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ കുറിച്ച് അവരുടെ പേര് പറയാതെ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ കുറച്ചുകാലമായി തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എളമരം കരീം പറഞ്ഞു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമെയുള്ള യോഗ്യതയാണ് തെളിയിച്ചതെന്ന് എളമരം കരീം പറഞ്ഞു.
അഹാന...ഈ ചിരി..അതാണ് ഞങ്ങളെ മയക്കുന്നത് ; ദുബായില്‍ അടിച്ചുപൊളിച്ച് താരം
മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത് സെതല്‍വാദിനെയും മുന്‍ ഡി ജി പി ആര് ബി ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടന സംരക്ഷണ സമിതി ടൗണ്‍ ഹാളില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സംഘപരിവാറിന് ഹിതമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെ കുറിച്ച് പറയുമ്പോഴാണ് എളമരം കരീം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിച്ചതിന്റെ അടുത്ത മാസം രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതിന് കുറിച്ച് പറഞ്ഞതിന് പിന്നാലെയായിരുന്നു എളമരം കരീം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതേസമയം, പി ടി ഉഷയ്ക്കെതിരെ കരീം നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പിടി ഉഷക്ക് രാജ്യസഭാംഗമാവാന്‍ തന്നെക്കാള്‍ യോഗ്യത ഉണ്ടെടോ കരീമേ എന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേല്‍വിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടില്‍ കൃത്യമായി എത്തുമായിരുന്നു . എളമരം കരീം , ഇന്ത്യ എന്ന മേല്‍ വിലാസത്തില്‍ കത്ത് വന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസില്‍ കൊടുക്കണോ സിപിഎം ആപ്പീസില് കൊടുക്കണോ അതോ എന്‍ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം .
തൊഴിലാളി വര്‍ഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകള്‍ കൊണ്ട് വന്ന സുവര്‍ണ ചരിത്രമാണ് . സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാര്‍ട്ടി ചീട്ടില്‍ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്- സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പി ടി ഉഷയെ തേടി അഭിനന്ദനം എത്തിയെങ്കിലും കേരളത്തില്‍ നിന്ന് തണുത്ത പ്രതികരണമായിരുന്നു. പി ടി ഉഷയുടെ സംഘപരിവാര്‍ ബന്ധമാണ് കേരളത്തിലെ തണുത്ത പ്രതികരണത്തിന് കാരണമെന്നാണ് സൂചന. ബി ജെ പി നേതാക്കള്‍ സജീവമായി പ്രതികരിച്ചെങ്കിലും മറ്റ് നേതാക്കള്‍ കാര്യമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
പി ടി ഉഷ രാജ്യസഭ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തു. എം പിയായി നാമനിര്‍ദേശം നല്‍കിയതില്‍ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം. ഉഷയ്ക്ക് പുറമേ, സംഗീതജ്ഞന് ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരന് വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവരേയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications