സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്; തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്. പുതിയ കമ്മിറ്റി ഓഫീസ് കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിച്ചു. എ കെ ജി സെന്റർ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ പാർട്ടിയുടെ ഉടമസ്ഥതയിൽ ഉളള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് പണി കഴിപ്പിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. പുതിയ ഓഫീസ് ഒന്നരവർഷത്തിന് ഉളളിൽ ഉദ്ഘാടനം ചെയ്യാനാണ് സിപിഎം ലക്ഷ്യമ വെയ്ക്കുന്നത് എന്നാണ് വിവരം.

അതേസമയം, തിരുവനന്തപുരം കേരള സർവകലാശാലയ്ക്ക് അടുത്തുള്ള എ കെ ജി സെൻറർ ‐ ഗ്യാസ് ഹൗസ് ജംഗ്‌ഷനിൽ പാർട്ടി വാങ്ങിയ 32 സെൻ്റ് സ്ഥലമാണ്. ഈ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. എകെജി സെന്റിന്റെ എതിർവശത്തായിട്ടാണ് പുതിയ കെട്ടിട്ടം.
അതേസമയം, പുതുതായി നിർമ്മിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ രൂപരേഖ പാർട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കിട്ടു. വിശാലമായ കോൺഫറൻസ് ഹാൾ, സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ്, പ്രസ് കോൺഫറൻസ് ഹാൾ, സന്ദർശകമുറി തുടങ്ങി വിപുലമായ ഓഫീസ് സൗകര്യം ഒരുക്കിയാണ് പുതിയ ആസ്ഥാന മന്ദിരം പണിയുന്നത്.
സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിൽ ആണ് എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്നത്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് 1977-ലെ എകെ ആൻ്റണി സർക്കാരാണ് ഭൂമി പകുത്ത് നൽകിയത്. പാർട്ടി ആസ്ഥാനം പുതിയ കെട്ടിട്ടത്തിലേക്ക് മാറ്റി എകെജി സെന്ററിനെ പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. വിശാലമായ ലൈബ്രറിയും താമസ സൗകര്യവും ഇതിൽ ഉൾപ്പെടും.












Click it and Unblock the Notifications