തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകനെന്ന് അധിക്ഷേപിച്ച വിടി ബല്‍റാമിനെതിരെ ഫേസ്ബുക്കില്‍ ആരംഭിച്ച പ്രതിഷേധം തെരുവുകളിലെത്തിയതോടെ കേരളം വീണ്ടും സംഘര്‍ഷത്തിലേക്ക്. ബല്‍റാമിനെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്ഐ നിലപാട്.
ഹെലികോപ്റ്റര്‍ വിവാദം; മുഖ്യമന്ത്രിക്ക് പാരവെച്ചത് സിപിഐയോ?
ബല്‍റാമിന് നേരെ ചീമുട്ടയേറ് നടന്നതോടെ ഇതിന് തിരിച്ചടി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും മുന്നറിയിപ്പ് നല്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് സംഘടന വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഇരു വിഭാഗങ്ങളും ഫേസ്ബുക്കില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ തെരുവിലേക്ക് നീളുകയാണ്.
ബല്‍റാമിന്റെ പരിപാടിയില്‍ കനത്ത പോലീസ് സംരക്ഷണം നല്കാന് തീരുമാനമായിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് തൃത്താലയില്‍ നടക്കേണ്ടിയിരുന്ന പല പരിപാടികളും എംഎല്‍എ റദ്ദാക്കി. ഒരു കാരണവശാലും മാപ്പു പറയില്ലെന്ന് ആവര്‍ത്തിക്കുന്ന എംഎല്‍എ സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നുമില്ല.

Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!