ഗ്രേറ്റ് ഫാദര്‍ ആസ്വദിച്ച് തടവുപുള്ളികള്‍...ദിലീപ് വന്നില്ല!! കാരണം, ജയിലില്‍ നടന്നത്...
ദിലീപിനെ സിനിമ കാണാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലുള്ള ദിലീപിന് ഞായറാഴ്ച സിനിമ പോലും കാണാന്‍ സാധിച്ചില്ല. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ് ജയിലില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപിനു സിനിമ കാണാന്‍ പോലീസ് അനുമതി നല്‍കിയില്ല. ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ വീണ്ടും ജയിലിലേക്കു കൊണ്ടുവന്നത്. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷമാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. തനിക്കു ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് താരം ഇന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നുണ്ട്.

ജയിലിലെ സിനിമാപ്രദര്‍ശനം
ജയിലില്‍ എല്ലാ ഞായറാഴ്ചയും തടവുപുള്ളികള്‍ക്കു വേണ്ടി സിനിമാ പ്രദര്‍ശനം നടത്താറുണ്ട്. ഞായറാഴ്ചയും സിനിമ പ്രദര്‍ശിച്ചിരുന്നു. വലിയ പ്രൊജക്ടറിലാണ് സിനിമ കാണിക്കാറുള്ളത്.

ദിലീപിനെ അനുവദിച്ചില്ല
മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറെന്ന സിനിമയാണ് ഞായറാഴ്ച ജയിലില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപിനെയും നടിയെ ആക്രമിച്ച കേസിലെ മറ്റു നാലു പ്രതികളെയും പോലീസ് സിനിമ കാണാന്‍ അനുവദിച്ചില്ല.

തൊട്ടടുത്ത വരാന്തയില്‍
ദിലീപിനെ പാര്‍പ്പിച്ച രണ്ടാം സെല്ലിനോട് ചേര്‍ന്നുള്ള വരാന്തയിലാണ് ഗേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപിനും മറ്റു നാലു പേര്‍ക്കും അതിന്റെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

അനുവാദം നല്‍കാതിരുന്നത്
ദിലീപിനും മറ്റു നാലു പേര്‍ക്കും സിനിമ കാണാന്‍ അനുവാദം നല്കാതിരിക്കാന് കാരണമുണ്ട്. ഒരുമിച്ച് സിനിമ കാണാന്‍ അനുവദിച്ചാല്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

സിനിമ പ്രദര്‍ശിപ്പിച്ചത്
രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞ ശേഷമാണ് ജയിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. സെല്ലിലെ ദിലീപിന്റെ സഹതടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സിനിമ കാണാന്‍ പോയിരുന്നു.

ഉറങ്ങി സമയം ചെലവഴിച്ച് ദിലീപ്
ശനിയാഴ്ച വൈകീട്ടാണ് ദിലീപ് ആലുവ സബ് ജയിലിലെത്തിയത്. ശനിയാഴ്ച രാത്രി ഉറങ്ങിയ ദിലീപ് ഞായറാഴ്ച പകലും ഉറങ്ങിയാണ് സമയം തള്ളി നീക്കിയത്.

മെമ്മറി കാര്‍ഡ് ലഭിച്ചു
കേസില്‍ ദിലീപിന് തിരിച്ചടിയായേക്കാവുന്ന നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനില്‍ പകര്‍ത്തിയെന്നു കരുതപ്പെടുന്ന മെമ്മറി കാര്‍ഡാണ് കിട്ടിയത്. സുനിലിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറിന്റെ പക്കല്‍ നിന്നാണ് മെമ്മറി കാര്‍ഡ് ലഭിച്ചത്. പോലീസ് ഇതു ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications