മോട്ടോർ വാഹന വകുപ്പിൻ്റെ കരിമ്പട്ടികയിൽ നാലര ലക്ഷം വാഹനങ്ങൾ; പിഴയിനത്തിൽ ലഭിക്കാനുള്ളത് 52 കോടിയോളം രൂപ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ വാഹനങ്ങളിൽ നിന്ന് പിഴയായി ലഭിക്കാനുള്ളത് അമ്പതിനായിരത്തോളംകോടി രൂപ. തുടർച്ചയായി ഗതാഗത നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കാണ് പിടി വീണത്. ആവർത്തിച്ചുള്ള നിയമലംഘനങ്ങളെ തുടർന്ന് ഇത്തരത്തിൽ നാല് ലക്ഷത്തോളം വാഹനങ്ങളെ കരിമ്പട്ടികയിപ്പെടുത്തിയതായി അധികൃതർ പറയുന്നു.
കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടിയാണ് മോട്ടോർവാഹന വകുപ്പ് സ്വീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നഗരത്തിൽ മറ്റൊരു വാഹനത്തെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിന് പിഴയിനത്തിൽ മാത്രം 37,500 രൂപയാണ് ഈടാക്കിയത്. വാഹനത്തിൻ്റെ വിവരങ്ങൾ 'പരിവാഹൻ' സോഫ്റ്റ്‌വെയർ മുഖേനയെടുത്തശേഷം നിയമലംഘനങ്ങൾക്കുള്ള പിഴ ചുമത്തുകയായിരുന്നു. ഇതുവരെ കരിമ്പട്ടികയിൽപെടുത്തിയ വാഹന ഉടമകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് ലഭിക്കാനുള്ളത് 52.30 കോടി രൂപയാണ്. എന്നാൽ, ഇത്രയും തുക ഇനി എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല.

പിഴ അടയ്ക്കാൻ ഭീമമായ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടി സ്വീകരിക്കുകയാണ് അധികൃതർക്ക് മുന്നിലുള്ള ഏക മാർഗ്ഗം. അല്ലെങ്കിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തി രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി സ്വീകരിക്കാം. ഇതിനു മുന്നോടിയായി വാഹന ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണം. നിരവധി കേസുകളുടെ ബാഹുല്യം കാരണം ഇതൊന്നും ഉദ്യോഗസ്ഥർക്ക് നിലവിൽ ഫലപ്രദമല്ല.

'വാഹൻ' സോഫ്റ്റ്‌വെയറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവിൽവന്നത്. മുൻപ് ഇത്തരത്തിൽ ഗതാഗത നിയമ ലംഘനം കാട്ടുന്ന വാഹനങ്ങൾക്ക് രക്ഷപ്പെടാൻ എളുപ്പമായിരുന്നു. സോഫ്റ്റ്‌വെയർ നിലവിൽവന്നതോടെ ഏത് തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാലും പിടിവീഴുമെന്ന സ്ഥിതിയായി.

എന്നാൽ, തുടർച്ചയായ ഗതാഗത നിയമലംഘനം നടത്തുന്നവരെ കരിമ്പട്ടികയിൽപ്പെടുത്തി കർശന നടപടി സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. പിഴ കുടിശ്ശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് വാഹന ഉടമകളും ടാക്സി ഡ്രൈവർമാരും ഇതിനെ യഥേഷ്ടം മറികടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓൺലൈൻ സംവിധാനമായ ഇ-ചെലാൻ വഴി പിഴയടക്കാവുന്ന വിവരത്തെ ക്കുറിച്ച് ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഇനിയും അറിയില്ല. ഇത് പിഴയടയ്ക്കാൻ പലകുറി വൈകിക്കുന്നുമുണ്ട്. ഓൺലൈൻ മുഖേന ആയതിനാൽ പലരും കൃത്യസമയത്ത് പിഴയൊടുക്കാറുമില്ല.

അതേ സമയം, പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ് എം എസ്സിലൂടെ സാധാരണഗതിയിൽ അറിയിക്കാറുണ്ട്. പക്ഷേ പല ഡ്രൈവർമാരും വാഹന രജിസ്ട്രേഷൻ സമയത്ത് തങ്ങളുടെ ഫോൺ നമ്പറുകൾ കൃത്യമായി നൽകാറില്ല. ഒരുപക്ഷേ ബന്ധപ്പെടേണ്ട നമ്പർ മാറിയാൽ പോലും 'പരിവാഹൻ' സോഫ്റ്റ്‌വെയറിലൂടെ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിലും വിമുഖത കാണിക്കാറുണ്ട്.

ഇത്തരം സന്ദർഭങ്ങൾ പിഴ കുമിഞ്ഞുകൂടി വലിയ തുകയായി കുടിശ്ശികയടക്കം ചേർത്ത് അടയ്ക്കേണ്ട സ്ഥിതിയും ക്ഷണിച്ചു വരുത്തുന്നുണ്ട്. വാഹനം റോഡരികിൽ തടഞ്ഞു നിർത്തി നേരിട്ട് പരിശോധിക്കാതെ ഓൺലൈൻ മുഖേന പിഴ ഈടാക്കാമെന്നുള്ളതാണ് ഇ-ചെലാൻ സംവിധാനത്തിൻ്റെ പ്രത്യേകത.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications