പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: മതനേതാവിനെതിരെ കേസെടുക്കാത്തത് ഇരട്ടത്താപ്പെന്ന് ശോഭാ സുരേന്ദ്രന്
മലപ്പുറം ജില്ലയില്‍ മദ്രസ ഉദ്ഘാടന വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്. പരസ്യമായി അങ്ങനെയൊരു സംഭവം ഉണ്ടായിട്ട് മുഖ്യമന്ത്രി മുതല്‍ മുതല്‍ താഴേയ്ക്കുള്ള ഇടതു, മതേതര വാദികളും പ്രതിപക്ഷ നേതാവ് മുതലുള്ള കോണ്‍ഗ്രസ് സെക്യുലറിസ്റ്റുകളും കേട്ടഭാവമില്ല. മാത്രമല്ല, സ്ത്രീവിരുദ്ധവും ലിംഗനീതിക്കു വിരുദ്ധവുമായ ആ അഭിപ്രായ പ്രകടനത്തിനെതിരേ കേസെടുക്കാത്തത് ഇരട്ട നീതിയാണെന്നും ശോഭാ സുരേന്ദ്രന് പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു. ബി ജെ പി നേതാവിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മുസ്ലിം സമുദായത്തിന്റെ സംരക്ഷകരും മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ കാര്യത്തിലുള്‍പ്പെടെ അവരേക്കാള്‍ ആവേശത്തോടെ ഇടപെടുന്നവരുമായ 'പുരോഗമന'കാരികളും 'ജനാധിപത്യവാദി'കളും 'നവോത്ഥാന നായകരും' എവിടെപ്പോയി? പതിനഞ്ചു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പഠനമികവിനു സമ്മാനം വാങ്ങാന്‍ വേദിയിലേക്കു വിളിച്ചു വരുത്തിയിട്ട് വേദനിപ്പിച്ചും അപമാനിച്ചും വിട്ടതിനെക്കുറിച്ച് ഇവരാരും ഒരക്ഷരം പോലും മിണ്ടുന്നില്ലല്ലോ. പ്രതികരണങ്ങളില്‍ സെലക്ടീവ് ആകുന്ന സമീപനം സത്യസന്ധമാണോ എന്ന് സ്വയമൊന്നു വിലയിരുത്തുന്നതു നന്നായിരിക്കും.

മലപ്പുറം ജില്ലയില്‍ മദ്രസ ഉദ്ഘാടന വേദിയില്‍ പെണ്‍കുട്ടിയെ കയറ്റിയതിനെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് എം ടി അബ്ദുല്ല മുസ്ലിയാരുടേത് അത്യന്തം നീചമായ ആക്രോശമായിരുന്നു. പരസ്യമായി അങ്ങനെയൊരു സംഭവം ഉണ്ടായിട്ട് മുഖ്യമന്ത്രി മുതല്‍ മുതല്‍ താഴേയ്ക്കുള്ള ഇടതു, മതേതര വാദികളും പ്രതിപക്ഷ നേതാവ് മുതലുള്ള കോണ്‍ഗ്രസ് സെക്യുലറിസ്റ്റുകളും കേട്ടഭാവമില്ല. മാത്രമല്ല, സ്ത്രീവിരുദ്ധവും ലിംഗനീതിക്കു വിരുദ്ധവുമായ ആ അഭിപ്രായ പ്രകടനത്തിനെതിരേ കേസുമില്ല, അറസ്റ്റുമില്ല. ഇതെന്തൊരു ഇരട്ട നീതിയാണ്? നിശ്ചയമായും ഈ രീതി മാറ്റാനും ശക്തമായി പ്രതികരിക്കാനും പുകസയും ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും ജനാധിപത്യ മഹിളാ അസോസിയേഷനും മഹിളാ കോണ്‍ഗ്രസുമെല്ലാം ഇനിയെങ്കിലും വൈകില്ല എന്നു പ്രതീക്ഷിക്കുകയാണ്. അല്ലെങ്കില്‍, ഇനി മറ്റേതെങ്കിലും വിഷയത്തില്‍ ഉറഞ്ഞുതുള്ളി വന്നാല്‍ നിങ്ങളെ ഓടിച്ചിട്ടടിക്കാന്‍ കേരളത്തില്‍ ആളുണ്ടായെന്നു വരും, ഓര്‍ക്കുന്നതു നന്ന്.
അഭിവന്ദ്യനായ പാലാ ബിഷപ്പ് ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരേ എന്തായിരുന്നു ഇവരുടെയൊക്കെ ധാര്‍മികരോഷം. കേരളം മറന്നിട്ടില്ല അത്. അങ്ങനെ പല സന്ദര്‍ഭങ്ങളിലും ഇസ്ലാമിക തീവ്രവാദത്തിനും അതിന്റെ ഗുണഭോക്താക്കള്ക്കുമെതിരേ ശബ്ദിച്ചവരെയൊക്കെ ഒച്ചവച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ മൗനത്തില്‍ അഭയം തേടിയിരിക്കുന്നത്. മതമൗലികവാദികളെ വിമര്‍ശിച്ചാല്‍ അത് സമുദായത്തിന് എതിരാകും എന്ന തെറ്റിദ്ധാരണ, സമുദായത്തിന്റെ വോട്ടിനെ ബാധിക്കും എന്ന ആശങ്ക അതാണ് ഇവരെ ഭരിക്കുന്നത്. നിങ്ങളുടെ ഈ കാപട്യം മുസ്ലീങ്ങള്‍ തന്നെ ശരിയായി തിരിച്ചറിയുന്ന കാലം വരുന്നുണ്ട്. ക്രിസ്ത്യാനികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും ശ്രദ്ധിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, എം ടി അബ്ദുല്ല മുസ്ലിയാരുടെ വാക്കുകളെയും സമസ്തയുടെ സ്ത്രീവിരുദ്ധ നിലപാടിനെയും അപലപിക്കുകയും അദ്ദേഹത്തിനെതിരേ കേസെടുക്കുകയും വേണം. കഴിയുമോ അതിന്? കാത്തിരിക്കുന്നുണ്ട് കേരളം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications