Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടമസ്ഥരില്ലാത്ത 50000 രൂപ രാജ്യസഭയില്‍ : കണ്ടെത്തിയത് കോണ്‍ഗ്രസ് നേതാവിന്റെ സീറ്റില്‍; ഒടുവില്‍ അന്വേഷണം

ഡല്‍ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും തെലങ്കാനയില്‍ നിന്നുള്ള അംഗവുമായ മനു അഭിഷേക് സിങ്‌വിയുടെ ഇരിപ്പിടത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം. കോണ്‍ഗ്രസ് നേതാവിന് അനുവദിച്ച സീറ്റിൽ നിന്നും 50000 രൂപ പാർലമെൻ്റ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ സഭയെ അറിയിക്കുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് വലിയ പ്രതിഷേധവുമായി മുന്നോട്ട് വന്നു. അന്വേഷണം നടത്തി പണം എങ്ങനെ വന്നുവെന്നും ആരുടേതാണെന്നും കണ്ടെത്തുന്നതിന് മുമ്പേ ആരുടേയും പേര് പറയേണ്ട ആവശ്യമില്ലായിരുന്നുവെന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു.

ആരോപണം നിഷേധിച്ച് മനു അഭിഷേക് സിങ്‌വിയും രംഗത്ത് വന്നിട്ടുണ്ട്. "രാജ്യസഭയിലേക്ക് പോകുമ്പോൾ ഞാൻ 500 രൂപയുടെ ഒരു നോട്ട് മാത്രമായിരുന്നു കയ്യില്‍ കരുതിയത്. ഇത്തരം ഒരു കാര്യത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. 12.57 ന് ഞാൻ സഭയിലെത്തി, ഉച്ചയ്ക്ക് 1 മണിക്ക് സഭ പിരിഞ്ഞു. പിന്നീട് 1.30 വരെ ഞാൻ കാൻ്റീനിലായിരുന്നു. ഒടുവില്‍ അയോധ്യയില്‍ നിന്നുള്ള എംപി അവധേഷ് പ്രസാദിനൊപ്പം പാർലമെൻ്റ് വിട്ടു" കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

rajya-saba

സംഭവം അന്വേഷിക്കാനുള്ള തീരുമാനത്തെ മനു അഭിഷേക് സിങ്‌വി സ്വാഗതം ചെയ്തു. ലോക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ഇരിപ്പിടം ഒരോരുത്തർക്കും അനുവദിക്കേണ്ടി വരുമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. സീറ്റ് പൂട്ടി താക്കോലുമായി വീട്ടിലേക്ക് പോകാമല്ലോ. അല്ലെങ്കില്‍ മറ്റാർക്കെങ്കിലും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനും കഴിയും. ഇത്തരം കാര്യങ്ങള്‍ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും മനു അഭിഷേക് സിങ്‌വി കൂട്ടിച്ചേർത്തു.

സഭ നിർത്തിവച്ചതിന് ശേഷം നടക്കുന്ന പതിവ് പരിശോധനയിലാണ് മനു അഭിഷേക് സിങ്‌വി അനുവദിച്ച സീറ്റ് നമ്പർ 222 ൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തത്. സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും രാജ്യസഭാ സെക്രട്ടറിയേറ്റ്, മുതിര്‍ന്ന എം പിമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. പണം എങ്ങനെയാണ് സഭയിലേക്ക് എത്തിയതെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+