ജനതാദൾ യു വിന്റെ കൂടുമാറ്റം മുറുമുറുപ്പുമായി അണികൾ: ആശങ്ക വിടാതെ പ്രാദേശിക നേതൃത്വം
വടകര: യുഡിഎഫ് വിട്ടതിനെച്ചൊല്ലി ജനതാദൾ യു അണികൾക്കിടയിൽ മുറുമുറുപ്പ്. പുറത്തേക്ക് പറയാൻ യാതൊരു കാരണവുമില്ലാതെ യുഡിഎഫ് വിട്ടതാണ് ഇതിന് കാരണമായത്. യു ഡി എഫ് സംവിധാനത്തിൽ ഇടതുമുന്നണിക്കെതിരെ വ്യാപക സമരങ്ങൾ നടക്കുമ്പോൾ അതിൽ പങ്കെടുത്ത ജനതാദൾ യു വിന്റെ അണികൾക്ക് എൽ ഡി എഫ് മായുള്ള പുതിയ കൂട്ടുകെട്ടിനെതിരെ പാർട്ടി പ്രാദേശിക നേതൃത്വങ്ങളും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
എന്തിനാണ് മുന്നണി വിട്ടതെന്ന ചോദ്യത്തിന് അണികൾ നേതൃത്വത്തോട് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ നേതാക്കൾ ഉഴലുകയാണ്. തദ്ദേശസ്വയംവരണ സ്ഥാപങ്ങളിലെ അംഗങ്ങൾ ഇടതുമുന്നണിയിൽ ചേർന്ന് യു ഡി എഫ് ഭരണം താഴെയിറക്കാനുള്ള നേതൃത്വത്തിന്റെ താല്പര്യത്തോട് വിമുഖത കാണിക്കുന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ ചർച്ചചെയ്യാതെ മുകളിൽ നിന്ന് എടുക്കുന്ന ഇത്തരം പാർട്ടി വിരുദ്ധ തീരുമാങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകർക്കും. കഴിഞ്ഞ എട്ടു വർഷത്തോളം യു ഡി എഫ് ന്റെ ഭാഗമായി തുടർന്ന് മലബാർ മേഖലയിലെ നൂറുകണക്കിന് ദൾ പ്രവർത്തകർക്ക് നേരെ അക്രമവും, നിരവധി പാർട്ടിഓഫീസും സി പി എം നേതൃത്വത്തിൽ തല്ലിത്തകർത്തിരുന്നു.ഇക്കഴിഞ്ഞ ദിവസം എടച്ചേരിയിൽ നിന്ന് സി പി എം അക്രമത്തെ തുടർന്ന് ജനതാദൾ പ്രവത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജനതാദൾ യു വിന്റെ കയ്യിലുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾ കയ്യൂക്കിന്റെ ബലത്തിൽ സി പി എം കൈവശപ്പെടുത്തിയിരുന്നു. ഇടത് മുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി പി ഐ പോലും നിലനിൽപ്പിനായി പോരാട്ടം തുടരുമ്പോൾ ദള്ളിന്റെ സ്ഥിതി എന്തായിത്തീരുമെന്ന ആശങ്കയിലാണ് പ്രവർത്തകരും പ്രാദേശിക നേതൃത്വങ്ങളും.

യു ഡി എഫ് വിട്ടതിനെച്ചൊല്ലി ജനതാദൾ യു അണികൾക്കിടയിൽ മുറുമുറുപ്പ്. പുറത്തേക്ക് പറയാൻ യാതൊരു കാരണവുമില്ലാതെ യു ഡി എഫ് വിട്ടതാണ് ഇതിന് കാരണമായത്. യു ഡി എഫ് സംവിധാനത്തിൽ ഇടതുമുന്നണിക്കെതിരെ വ്യാപക സമരങ്ങൾ നടക്കുമ്പോൾ അതിൽ പങ്കെടുത്ത ജനതാദൾ യു വിന്റെ അണികൾക്ക് എൽ ഡി എഫ് മായുള്ള പുതിയ കൂട്ടുകെട്ടിനെതിരെ പാർട്ടി പ്രാദേശിക നേതൃത്വങ്ങളും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്തിനാണ് മുന്നണി വിട്ടതെന്ന ചോദ്യത്തിന് അണികൾ നേതൃത്വത്തോട് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാതെ നേതാക്കൾ ഉഴലുകയാണ്. തദ്ദേശസ്വയംവരണ സ്ഥാപങ്ങളിലെ അംഗങ്ങൾ ഇടതുമുന്നണിയിൽ ചേർന്ന് യു ഡി എഫ് ഭരണം താഴെയിറക്കാനുള്ള നേതൃത്വത്തിന്റെ താല്പര്യത്തോട് വിമുഖത കാണിക്കുന്നത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ ചർച്ചചെയ്യാതെ മുകളിൽ നിന്ന് എടുക്കുന്ന ഇത്തരം പാർട്ടി വിരുദ്ധ തീരുമാങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടാണ് ഭൂരിഭാഗം പാർട്ടി പ്രവർത്തകർക്കും. കഴിഞ്ഞ എട്ടു വർഷത്തോളം യു ഡി എഫ് ന്റെ ഭാഗമായി തുടർന്ന് മലബാർ മേഖലയിലെ നൂറുകണക്കിന് ദൾ പ്രവർത്തകർക്ക് നേരെ അക്രമവും, നിരവധി പാർട്ടിഓഫീസും സി പി എം നേതൃത്വത്തിൽ തല്ലിത്തകർത്തിരുന്നു.
ഇക്കഴിഞ്ഞ ദിവസം എടച്ചേരിയിൽ നിന്ന് സി പി എം അക്രമത്തെ തുടർന്ന് ജനതാദൾ പ്രവത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജനതാദൾ യു വിന്റെ കയ്യിലുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾ കയ്യൂക്കിന്റെ ബലത്തിൽ സി പി എം കൈവശപ്പെടുത്തിയിരുന്നു. ഇടത് മുന്നണിയിലെ പ്രബല ഘടകകക്ഷിയായ സി പി ഐ പോലും നിലനിൽപ്പിനായി പോരാട്ടം തുടരുമ്പോൾ ദള്ളിന്റെ സ്ഥിതി എന്തായിത്തീരുമെന്ന ആശങ്കയിലാണ് പ്രവർത്തകരും പ്രാദേശിക നേതൃത്വങ്ങളും.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications