കേരളത്തിൽ നാളെ മുതൽ കാലവർഷം ശക്തിപ്രാപിക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ജൂൺ 15ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളിൽ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തൊടുപുഴയിലാണ്, നാല് സെന്റി മീറ്റർ. മാവേലിക്കര, നീലേശ്വരം എന്നിവിടങ്ങളിൽ മൂന്ന് സെന്റി മീറ്ററും മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോർട്ട്.
ജൂൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ജൂൺ 12 മുതല്‍ ജൂൺ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശവും ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 15ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് മേൽ പറഞ്ഞ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ,
2021ജൂൺ
11
:
കണ്ണൂർ,
കാസർഗോഡ്.
2021ജൂൺ
12
:
മലപ്പുറം,
കോഴിക്കോട്,
കണ്ണൂർ,
കാസർഗോഡ്.
2021
ജൂൺ
13
:
തിരുവനന്തപുരം,
കൊല്ലം,
പത്തനംതിട്ട
ആലപ്പുഴ,
കോട്ടയം,എറണാകുളം,
ഇടുക്കി,
തൃശൂർ,
മലപ്പുറം,
കോഴിക്കോട്,
കണ്ണൂർ,
കാസർഗോഡ്.
2021ജൂൺ
14
:
എറണാകുളം,
ഇടുക്കി,
തൃശൂർ,
മലപ്പുറം,
പാലക്കാട്,
കോഴിക്കോട്,
വയനാട്,
കണ്ണൂർ,
കാസർഗോഡ്.
2021ജൂൺ
15
:തിരുവനന്തപുരം,
കൊല്ലം,
പത്തനംതിട്ട
ആലപ്പുഴ,
കോട്ടയം,എറണാകുളം,
മലപ്പുറം,
വയനാട്,
കാസർഗോഡ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.
മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.
അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
Recommended Video
2021
ജൂൺ
13
മുതൽ
15
വരെ
കേരള
തീരത്തു
നിന്ന്
മത്സ്യബന്ധനത്തിനു
പോകാൻ
പാടുള്ളതല്ല.
13-06-2021
മുതൽ
15-06-2021
വരെ:
കേരള-കർണാടക
തീരത്തും,
ലക്ഷദ്വീപ്
പ്രദേശങ്ങളിൽ
മണിക്കൂറിൽ
40
മുതൽ
50
കി.മീ.
വേഗതയിൽ
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
അന്നേ
ദിവസങ്ങളിൽ
മത്സ്യത്തൊഴിലാളികൾ
മത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.
പ്രത്യേക
ജാഗ്രത
നിർദേശം
11-06-2021
മുതൽ
13-06-2021
വരെ:
അറബി
കടലിൻറെ
തെക്ക്-പടിഞ്ഞാറ്,
സമീപ
പ്രദേശത്തുള്ള
മധ്യ
പടിഞ്ഞാറ്
ഭാഗത്തും,
ബംഗാൾ
ഉത്കടലിന്റെ
തെക്ക്,
മധ്യ,
വടക്ക്
ഭാഗത്തും
മണിക്കൂറിൽ
40
മുതൽ
50
കി.മീ
വരെ
വേഗതയിലും,
ചില
അവസരങ്ങളിൽ
60
കി.മീ.
വേഗതയിലും,
ഗൾഫ്
ഓഫ്
മാന്നാർ
മേഖലയിൽ
മണിക്കൂറിൽ
45
മുതൽ
55
കി.മീ.
വേഗതയിലും,
അറബി
കടലിൻറെ
വടക്കു
ഭാഗത്ത്
മണിക്കൂറിൽ
40
മുതൽ
50
കി.മീ.
വേഗതയിലും
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
14-06-2021:
അറബി
കടലിൻറെ
തെക്ക്-പടിഞ്ഞാറ്,
സമീപ
പ്രദേശത്തുള്ള
മധ്യ
പടിഞ്ഞാറ്
ഭാഗത്തും,
ബംഗാൾ
ഉത്കടലിന്റെ
തെക്ക്,
മധ്യ,
വടക്ക്
ഭാഗത്തും
മണിക്കൂറിൽ
40
മുതൽ
50
കി.മീ
വരെ
വേഗതയിലും,
ചില
അവസരങ്ങളിൽ
60
കി.മീ.
വേഗതയിലും,അറബി
കടലിൻറെ
വടക്കു
ഭാഗത്ത്
മണിക്കൂറിൽ
40
മുതൽ
50
കി.മീ.
വേഗതയിലും
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
15-06-2021:അറബി
കടലിൻറെ
തെക്ക്-പടിഞ്ഞാറ്,
സമീപ
പ്രദേശത്തുള്ള
മധ്യ
പടിഞ്ഞാറ്
ഭാഗത്തും,
മണിക്കൂറിൽ
40
മുതൽ
50
കി.മീ
വരെ
വേഗതയിലും,
ചില
അവസരങ്ങളിൽ
60
കി.മീ.
വേഗതയിലും,
അറബി
കടലിൻറെ
വടക്ക്
ഭാഗത്തും,
ലക്ഷദ്വീപ്
മേഖലയിലും,
കേരളതീരത്തും
മണിക്കൂറിൽ
40
മുതൽ
50
കി.മീ
വരെ
വേഗതയിലും
വീശിയടിച്ചേക്കാവുന്ന
ശക്തമായ
കാറ്റിന്
സാധ്യതയുണ്ടെന്ന്
കേന്ദ്ര
കാലാവസ്ഥ
വകുപ്പ്
അറിയിച്ചു.
മേൽ
പറഞ്ഞ
ദിവസങ്ങളിൽ
പ്രസ്തുത
പ്രദേശങ്ങളിൽ
മത്സ്യബന്ധനത്തിന്
പോകാൻ
പാടുള്ളതല്ല.