ശ്രീറാം വെങ്കിട്ടരാമന് ആശ്വാസം; ഗുരുതര വകുപ്പ് ഒഴിവാക്കി... വിടുതല്‍ ഹര്‍ജി തള്ളി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ആശ്വാസം. മനഃപ്പൂര്‍വമുള്ള നരഹത്യാ കേസ് കോടതി ഒഴിവാക്കി. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശ്രീറാമും രണ്ടാം പ്രതി വഫ ഫിറോസും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. നരഹത്യാ വകുപ്പ് ഒഴിവാക്കിയതോടെ കേസ് ദുര്‍ബലമാകുമോ എന്ന ആശങ്ക കെയുഡബ്ല്യുജെ പ്രസിഡന്റ് വിനീത പങ്കുവച്ചു.

മനഃപ്പൂര്‍വമുള്ള നരഹത്യ 304-ബി എന്ന വകുപ്പായിരുന്നു ശ്രീറാം വെങ്കിട്ടരാമനെതിരെ നേരത്തെ ചുമത്തിയിരുന്നത്. ഇത് കോടതി ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. ഇതോടെ സാധാരണ അപകട കേസിന്റെ രീതിയിലേക്ക് മാറുകയാണ്. വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള കേസാണ് ഇനി നിലനില്ക്കുക. കേസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. നവംബര്‍ 20ന് പ്രതികള്‍ കോടതിയില്‍ ഹാജരാകണം. അതേസമയം, മനഃപ്പൂര്‍വമുള്ള നരഹത്യാ വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് അപ്പീല്‍ പോകണമെന്നാണ് പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാട്.
മനഃപ്പൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇനി ശ്രീറാമിനെതിരെ നിലനില്‍ക്കുന്നത്. വഫ ഫിറോസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസും. കേസില്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെന്നും ഇതിന്റെ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്ന വിധിയെന്നും കെയുഡബ്ല്യുജെ സെക്രട്ടറി കിരണ്‍ ബാബു പ്രതികരിച്ചു. ശ്രീറാം കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടായി. മദ്യം കഴിച്ചതിനുള്ള തെളിവില്ലാതാക്കാന്‍ വൈകിയാണ് പരിശോധന നടത്തിയത് എന്നും കിരണ്‍ ബാബു പറഞ്ഞു.
തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ആണ് വിധി പറഞ്ഞത്. തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും വിചാരണ കൂടാതെ വിട്ടയക്കണമെന്നുമാണ് ശ്രീറാം ആവശ്യപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ശ്രീറാം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം സംഭവം നടന്ന ഉടന്‍ രക്ത സാമ്പിളെടത്തിരുന്നെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ ആരോപണം. കേസില്‍ സിബിഐ അന്വേഷണം തേടി ബഷീറിന്റെ സഹോദരന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications