പാമ്പും പഴുതാരയും വസിക്കുന്ന വീട്ടിൽ വൃദ്ധമാതാവ്; അടിയന്തര ഇടപ്പെടലുമായി സി.കെ.ഹരീന്ദ്രൻ എംഎൽഎ
തിരുവനന്തപുരം: ചെളിക്കട്ടകൾ കൊണ്ട് നിർമ്മിച്ച വീട്ടിൽ പാമ്പും പഴുതാരയും അടക്കമുള്ള ഷുദ്രജീവികളോടൊപ്പം അന്തിയുറങ്ങിയിരുന്ന അമ്മയ്ക്കും മകൾക്കും സാന്ത്വനവുമായി എംഎൽഎ. നെയ്യാർഡാം കളളിക്കാട് സ്വദേശിയായ തങ്കത്തിൻ്റെ ദുരവസ്ഥ വൺ ഇന്ത്യ മലയാളം വാർത്തസംഘം പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ്റെ ഇടപ്പെടൽ.
Recommended Video

അടച്ചുറപ്പുള്ള വീട് വേണമെന്നും ആശുപത്രിയിലേക്ക് പോകാനായി വഴി സൗകര്യം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഹൃദ്രോഗത്തിന് ഉൾപ്പെടെ ചികിത്സ തേടുന്ന തങ്കത്തിന് മരുന്നുകൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള നടപടിയെടുക്കാനും അവരുടെ ആവശ്യങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാനും എംഎൽഎ നിർദ്ദേശിച്ചു.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് ആറു വർഷത്തോളമായി കിടപ്പിലായ നെയ്യാർഡാം കള്ളിക്കാട് സ്വദേശിയായ തങ്കമെന്ന വൃദ്ധമാതാവിൻ്റെ ദുരവസ്ഥ വൺ ഇന്ത്യ മലയാളം തിരുവനന്തപുരം വാർത്താസംഘം പുറംലോകത്തെ അറിയിക്കുന്നത്. പാമ്പും പഴുതാരയും അടക്കമുള്ള ജീവികൾ തിങ്ങിപ്പാർക്കുന്ന വീട്ടിലാണ് അമ്മയുടേയും മൂത്തമകളുടെയും ജീവിതം.

മാത്രമല്ല, ചെളിക്കട്ടയിൽ തീർത്ത വീട് താമസയോഗ്യവുമല്ലായെന്നുള്ള കാര്യവും ഒറ്റനോട്ടത്തിൽ തന്നെ ഞങ്ങളുടെ ക്യാമറക്കണ്ണുകളിൽ തെളിഞ്ഞു. വീടിന് ഒരു സുരക്ഷിതത്വവുമില്ല. സ്ത്രീയായ ഒരു മകളും കുഞ്ഞ് കുട്ടികളും ഇവർക്കൊപ്പം താമസിക്കുന്നുണ്ട്. വീട്ടിലേക്ക് വരുന്ന വഴി സഞ്ചാരയോഗ്യമല്ല.

കുത്തിറക്കവും കയറ്റവും ഇടുങ്ങിയ നടപ്പാതകളും നിറഞ്ഞതായിരുന്നു ആ വഴി. കൂടാതെ, ഹൃദ്രോഗത്തിനും ബീപിക്കും സ്ട്രോക്കിനും ചികിത്സയിൽ കഴിയുന്ന ഇവർക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ മാത്രമാണ് ഇവർക്ക് സമീപത്തെ പി എച്ച് സി വഴി ലഭിച്ചിരുന്നത്.

എന്നാൽ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ പാറശാല എംഎൽഎ വിഷയത്തിൽ സജീവമായി ഇടപെട്ടു. അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകാൻ സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഇവരുടെ പേര് ചേർക്കാൻ നിർദ്ദേശിച്ചു. ഇടുങ്ങിയ നടപ്പാത മാത്രമുള്ള വഴി സഞ്ചാരയോഗ്യമാക്കാൻ തങ്കത്തിൻ്റെ വീടിനടുത്ത് താമസിക്കുന്നവരുടെ സഹകരണവും തേടും.

ഇവർ വഴി വിട്ടുനൽകാൻ തയ്യാറാണെങ്കിൽ പാത നാട്ടുകാരുടെ സഹായത്തോടെ സഞ്ചാരയോഗ്യമാക്കും. കൂടാതെ, പിഎച്ച്സി വഴി കൃത്യമായും മുടങ്ങാതെ മരുന്നെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനും പ്രാദേശിക നേതാക്കളായ വിനോദ്, സുനിൽ എന്നിവർക്ക് എംഎൽഎ നിർദേശം നൽകി. വൺ ഇന്ത്യ മലയാളം പുറത്തു കൊണ്ടുവന്ന വീഡിയോവാർത്തയെ തുടർന്നായിരുന്നു എംഎൽഎയുടെ അടിയന്തര ഇടപെടലുണ്ടായത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications