കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അന്ന് ജിഷയുടെ ഘതകനെ കണ്ടവര്‍ 'ആരുമില്ലായിരുന്നു', ഇപ്പോള്‍ സാക്ഷികളേയുള്ളൂ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൂടുതല്‍ സാക്ഷികള്‍. സംഭവ ദിവസം അമീറുള്‍ യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറും ജിഷയുടെ വീടിന് സമീപത്തുണ്ടായിരുന്ന മറ്റൊരാളും പ്രതിയെ കണ്ടിരുന്നതായി വിവരം ലഭിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിയെ കണ്ടതായി മൊഴി കൊടുക്കാന്‍ പോലും ആരും തയ്യാറല്ലായിരുന്നു. ജിഷയെ കൊലപ്പെടുത്തിയ ശേഷം അമിയൂര്‍ താമസ സ്ഥലത്തേയ്ക്ക് പോയതും ഒരു ഓട്ടോയിലാണ്.
വട്ടോളിപ്പടിയില്‍ നിന്ന് ഓട്ടോ വിളിച്ചുവെന്നാണ് അമിയൂര്‍ മൊഴി നല്‍കിയിരിയ്ക്കുന്നത്. ഈ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇരുപതില്‍ താഴെ ഓട്ടോറിക്ഷകള്‍ മാത്രമാണ് വട്ടോളിപ്പടിയിലുള്ളത്. എന്നാല്‍ അമീറുള്‍ യാത്രയ്ക്ക് ഓട്ടോ വിളിച്ചകാര്യം ഈ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ആരും സമ്മതിച്ചിട്ടുമില്ല.
ഡ്രൈവറെ കണ്ടെത്താനായാല്‍ അമിയൂറിന്റെ പെരുമാറ്റത്തില്‍ മറ്റെന്തെങ്കിലും അസ്വഭാവികതയുണ്ടായിരുന്നോ വസ്ത്രത്തില്‍ രക്തം പുരണ്ടിരുന്നോ, മുതലായ കാര്യങ്ങള്‍ അറിയാന്‍ പറ്റും. ജിഷയുടെ വീടിന് സമീപത്ത് പശുവിനെ മേയ്ച്ച് നിന്നയാളും തന്നെ കണ്ടതായി അമീറുള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍ അടക്കമുള്ള സാക്ഷികളെ കണ്ടെത്തിയേ തീരൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.
Comments
English summary
More Witnesses in Jisha Murder Case