Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ, വിവരം നൽകിയാൽ 25 ലക്ഷം

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ. 25 ലക്ഷം രൂപ പാരിതോഷികമാണ് എൻഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിനെപറ്റി വിവരം നൽകുന്നവർക്കാണ് തുക ലഭിക്കുക.

ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം അഥവ ഹാജി അനീസ്, അടുത്ത സഹായികളായ ജാവേദ് പട്ടേൽ അഥവ ജാവേദ് ചിക്ന, ഛോട്ടാ ഷക്കീൽ (ഷക്കീൽ ഷെയ്ഖ്), ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമന്‍) എന്നിവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

1

1993-ലെ മുംബൈ സ്‌ഫോടന പരമ്പര ഉൾപ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ൽ യുഎൻ സുരക്ഷാ കൗൺസിൽ 25 ദശലക്ഷം ഡോളർ വിലയിട്ടിരുന്നു. ലഷ്‌കറെ തയിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപകൻ സയ്യിദ് സലാഹുദ്ദീൻ, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.

2

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഭീകരസംഘടനകളുടെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ 'ഡി' കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ ഈ വർഷം ഫെബ്രുവരിയിൽ എൻഐഎ പുതിയ കേസ് ‌റജിസ്റ്റർ ചെയ്തിരുന്നു.

3

എൻഐഎ കേസിന്റെ അടിസ്ഥാനത്തിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ വിഷയത്തിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. തുടർന്ന് ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുൻ ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23 ന് അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയായിരു

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം... വിശദമായി അറിയാം

4

അതേസമയം ദാവൂദ് പാകിസ്താനിലുണ്ടെന്ന് സഹോദരി പുത്രൻ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റിനോട് നേരത്തെ മൊഴി നൽകിയിരുന്നു. 1986ഓടെ ദാവൂദ് ഇന്ത്യ വിട്ടെന്നായിരുന്നു മൊഴി. വർഷങ്ങൾക്ക് മുൻപ് ദാവൂദ് കറാച്ചിയിലേക്ക് താമസം മാറിയ സമയത്ത് താൻ ജനിച്ചിട്ടില്ലെന്നായിരുന്നു അലി ഷാ അറിയിച്ചത്. എന്നാൽ തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിൻ്റെ ഭാര്യ മെഹജാബിൻ ആഘോഷ ദിവസങ്ങളിൽ ബന്ധപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്യാറുണ്ടെന്നും അലി ഷാ ഇഡിയോട് പറഞ്ഞിരുന്നു. ദാവൂദിനും കൂട്ടാളികൾക്കും എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചോദ്യം ചെയ്യുന്നതിനിടെയിലായിരുന്നു അലിഷയുടെ വെളിപ്പെടുത്തൽ.

സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+