കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമചന്ദ്രന്‍ നായര്‍ സിപിഐ വിട്ടു; പന്ന്യനെതിരെ ആരോപണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ സിപിഐ നേതൃത്വം തരം താഴ്ത്തിയ പി രാമചന്ദ്രന്‍ നായര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവച്ചു. പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാമചന്ദ്രന്‍ നായര്‍ ഉന്നയിച്ചത്.

2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രാമചന്ദ്രന്‍ നായര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനും രാമചന്ദ്രന്‍ നായരായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന്‍ നായരെ പേയ്‌മെന്റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്.

P Ramachandran Nair

ബെന്നറ്റ് എബ്രഹാമിന്റെ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാവരും പ്രതികളാണെന്ന് രാമചന്ദ്രന്‍ നായാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നും രാമചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു.

പേമെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ശാസിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിനും അന്വേഷണ കമ്മീഷന്റെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ ഇതൊന്നും പാര്‍ട്ടി സെക്രട്ടറി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ലെന്നും രാമചന്ദ്രന്‍ നായര്‍ കുറ്റപ്പെടുത്തി.

പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തുടരുന്നതിനേയും രാമചന്ദ്രന്‍ ചോദ്യം ചെയ്തു. ശാസന നേരിട്ട ഒരാള്‍ക്ക് എങ്ങനെ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ പറ്റും എന്നാണ് ചോദ്യം. പണം വാങ്ങിയിട്ടാണ് ബെന്നറ്റ് എബ്രഹാമിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെങ്കില്‍ ആ പണം പന്ന്യന്‍ രവീന്ദ്രനും പാര്‍ട്ടി സെക്രട്ടേറിയറ്റും ആണ് വാങ്ങിയതെന്നും രാമചന്ദ്രന്‍ നായര്‍ ആരോപിക്കുന്നു.

English summary
Payment seat controversy: P Ramachandran Nair left CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X