കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നു രാത്രി നടന്നത്, നടി പറഞ്ഞത്...എല്ലാം രമ്യയോട് ചോദിച്ചു!! രണ്ടേകാല്‍ മണിക്കൂര്‍...

ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് രമ്യയുടെ മൊഴിയെടുത്തത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് യുവനടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അതിനിടെ കേസില്‍ ജയിലിലുള്ള ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ രാമന്‍ പിള്ള മുഖേന ദിലീപ് രണ്ടാം തവണയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ രാംകുമാറായിരുന്നു താരത്തിന്റെ അഭിഭാഷകന്‍.

രമ്യയെ വിളിപ്പിച്ചു

രമ്യയെ വിളിപ്പിച്ചു

ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് രമ്യയുടെ മൊഴിയെടുത്തത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു

രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടു

രമ്യയില്‍ നിന്നും രണ്ടേ കാല്‍ മണിക്കൂറോളം അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. രാവിലെ പത്തു മണിക്കു തുടങ്ങിയ മൊഴിയെടുക്കല്‍ ഉച്ചയ്ക്ക് 12.15നാണ് അവസാനിച്ചത്.

നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

തൃശൂരില്‍ നിന്നും രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകവെയാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് രമ്യയുടെ മൊഴിയെടുത്തത്.

രമ്യയുടെ അടുത്ത സുഹൃത്ത്

രമ്യയുടെ അടുത്ത സുഹൃത്ത്

ആക്രമിക്കപ്പെട്ട ശേഷം കുറച്ചു ദിവസം നടി രമ്യക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

ദിലീപിന് നാളെ നിര്‍ണായകം

ദിലീപിന് നാളെ നിര്‍ണായകം

കേസില്‍ ജയിലിലായ ദിലീപിന് ഏറെ നിര്‍ണായക ദിവസമാണ് നാളെ. ഹൈക്കോടതിയില്‍ താരം നല്‍കിയ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നത്. ഒരു തവണ ഹൈക്കോടതി ദിലീപിന്റെ അപേക്ഷ തള്ളിയിരുന്നു. അതുകൊണ്ട് തന്നെ ഇനിയും തള്ളുകയാണെങ്കില്‍ അത് താരത്തിന് കനത്ത തിരിച്ചടിയാവും.

പ്രോസിക്യൂഷന്‍ എതിര്‍ക്കും

പ്രോസിക്യൂഷന്‍ എതിര്‍ക്കും

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പായിട്ടുണ്ട്.താരത്തിനു ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാവും പ്രോസിക്യൂഷന്റെ വാദം.

മാഡം കാണാമറയത്ത്

മാഡം കാണാമറയത്ത്

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഒരു മാഡമുണ്ടെന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്തിയതെങ്കിലും പേര് പുറത്ത് പറഞ്ഞിരുന്നില്ല. ഈ മാസം 16ന് പേര് വെളിപ്പെടുത്തുമെന്നായിരുന്നു സുനി നേരത്തേ പറഞ്ഞത്. എന്നാല്‍ അത് സിനിമാ നടിയാണെന്നല്ലാതെ മറ്റൊന്നും അയാള്‍ വെളിപ്പെടുത്തിയില്ല.

സുനിയെ വിയ്യൂരിലേക്ക് മാറ്റും

സുനിയെ വിയ്യൂരിലേക്ക് മാറ്റും

സുനിയെ തൃശൂരിലെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഇന്ന് അങ്കമാലി കോടതി ഉത്തരവിട്ടു. നേരത്തേ കഴിഞ്ഞ കാക്കനാട് സബ് ജയിലില്‍ വച്ചു തനിക്കു മര്‍ദ്ദനമേറ്റെന്ന സുനിയുടെ പരാതിയെ തുടര്‍ന്നാണിത്.

കടുത്ത മര്‍ദ്ദനം

കടുത്ത മര്‍ദ്ദനം

കടുത്ത മര്‍ദ്ദനമാണ് കാക്കനാട് ജയിലില്‍ വച്ച് തനിക്കു നേരിട്ടതെന്നും ജയില്‍ സൂപ്രണ്ടിനോട് ഇതേക്കുറിച്ച് പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും സുനി കോടതിയില്‍ വെളിപ്പെടുത്തി.

 വീഡിയോ കോണ്‍ഫറന്‍സ് ?

വീഡിയോ കോണ്‍ഫറന്‍സ് ?

വിയ്യൂര്‍ ജയിലില്‍ വച്ച് സുനിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാവും ഇനി ഹാജരാക്കുകയെന്നാണ് സൂചന. ഇതോടെ മാഡം ആരെന്ന സുനിയുടെ വെളിപ്പെടുത്തലും തടയാനാവുമെന്നും പോലീസ് കണക്കുകൂട്ടുന്നു.

English summary
Police recorded statement of Remya nambeesan in actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X