പ്രതിയെ തിരയുന്നതിനിടെ വളളം മുങ്ങി പൊലീസുകാരൻ മരിച്ചു; സി.ഐ. ഉൾപ്പടെ രണ്ട് പേർ രക്ഷപ്പെട്ടു
തിരുവനന്തപുരം: വർക്കല ഇടവയിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട പൊലീസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരിയുന്നതിനിടെയാണ് അപകടം. വള്ളം മുങ്ങിയ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർക്കല സി.ഐ ഉൾപ്പെടെ രണ്ട് പേരാണ് തിരച്ചിൽ സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ് മരിച്ച ബാലു. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ തിരച്ചിൽ സംഘത്തോടൊപ്പം അയക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒരു മണിയോടെ വർക്കല ഇടവ പണയിലാണ് സംഭവം. വർക്കല സി.ഐയും രണ്ട് പൊലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇടവ പണയിലെ ഒരു കടവിൽ നിന്ന് മറ്റൊരു കടവിലേക്ക് പോകവേയാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. സി.ഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. രക്ഷപ്പെട്ട ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു പൊലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. വള്ളം മറിഞ്ഞ് സ്ഥലം ചെളി നിറഞ്ഞ പ്രദേശമായിരുന്നു. ചെളിയിൽ അകപ്പെട്ട ബാലു മുങ്ങിത്താഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഈ പൊലീസുകാരനെ രക്ഷിക്കാനായില്ല. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ തിരച്ചിൽ സംഘത്തോടൊപ്പം അയക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊതുദർശനത്തിന് വയ്ക്കും.
സാരിയില്‍ അതീവ സുന്ദരിയായി സുചിത്ര; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
തിരുവനന്തപുരം, വർക്കല അഗ്നിശമനസേന യൂണിറ്റുകളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷ് കഴിഞ്ഞ ദിവസങ്ങളിൽ വർക്കല, ഇടവ, കടയ്ക്കാവൂർ ഭാഗങ്ങളിലുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ന് അപകടമുണ്ടായത്.
Recommended Video