അബ്ദുള്ളക്കുട്ടി തെറിച്ചു, പ്രകാശ് ജാവദേക്കറിന് കേരളത്തിന്റെ ചുമതല; ബിജെപിയില്‍ വന്‍ അഴിച്ചുപണി
ന്യൂദല്‍ഹി: സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായ ബി ജെ പി. കേരള ബി ജെ പി ഘടകത്തിന്റെ ചുമതല മുന്‍ മന്ത്രി പ്രകാശ് ജാവദേക്കറിന് നല്കി. രാധാ മോഹന്‍ അഗര്‍വാളിന് ആണ് കേരള ഘടകത്തിന്റെ സഹ ചുമതല. കേരളം കൂടാതെ പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ചുമതല മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയെ നീക്കി. മുന്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരെയാണ് ബി ജെ പി വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. മലയാളിയായ അരവിന്ദ് മേനോന് ആണ് തെലങ്കാനയുടെ സഹ ചുമതല നല്‍കിയിരിക്കുന്നത്.

ചണ്ഡീഗഡിലെ ബി ജെ പി സംസ്ഥാന ഘടകത്തിന്റെ ചുമതല ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെ ഏല്‍പ്പിച്ചു. പഞ്ചാബിലെ ചുമതലയും വിജയ് രൂപാണിക്കായിരിക്കും. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് പശ്ചിമ ബംഗാളിന്റെ ചുമതലയും ആണ് നല്‍കിയിരിക്കുന്നത്.

ബിഹാറിന്റെ ചുമതല ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെക്കാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ജെ ഡി യു കാലുമാറിയതോടെ ഭരണം നഷ്ടപ്പെട്ടതോടെയാണ് പരിചയ സമ്പന്നനായ വിനോദ് താവ്ഡെയെ ബി ജെ പി ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി അംഗവുമായ ഓം മാത്തൂര്‍ ഛത്തീസ്ഗഡിലെ പാര്‍ട്ടി ചുമതല നിര്‍വഹിക്കും.

മുന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്പേയ് ജാര്‍ഖണ്ഡിലെ ചുമതലയും നിര്‍വഹിക്കും. അതേസമയം ബി ജെ പി വക്താവ് സംബിത് പത്രയെ വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളുടെ കോര്‍ഡിനേറ്ററായി നിയമിച്ചിട്ടുണ്ട്. ബി ജെ പി ദേശീയ സെക്രട്ടറി ഋതുരാജ് സിന്‍ഹ ജോയിന്റ് കോര്‍ഡിനേറ്ററായിരിക്കും.
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍

നിലവില്‍ സംഘടനാ പദവിയില്ലാത്ത ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോള്‍ പുതിയ ചുമതലകള്‍ ലഭിച്ചതിനാല്‍ ഈ നിയമനത്തിന് പ്രാധാന്യമേറെയാണ്. പ്രസ്താവനയിലൂടെയാണ് പദവി മാറ്റം ബി ജെ പി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളെ വിവിധ സംസ്ഥാനങ്ങളുടെ ചുമതലയേല്പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ഫുട്ബോള്‍ ക്ലബ് ഏതെന്നറിയാമോ?

2024 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി ജെ പിയുടെ നീക്കം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിയ മാര്‍ജിനില്‍ പരാജയപ്പെട്ട 144 ലോക്സഭാ മണ്ഡലങ്ങളില്‍ ബി ജെ പി പ്രത്യേകമായി ശ്രദ്ധ ചെലുത്തും. ഇതിനോടൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും ബി ജെ പി അണിയറയില്‍ ഒരുക്കുന്നുണ്ട്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications