നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ!'അമ്മ'യും 'മക്കളും' ഒതുക്കിത്തീർക്കേണ്ട
നടിയെ ആക്രമിച്ച കേസ് സിബിഐയെ ഏൽപ്പിക്കണം. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ ഇടപെടലുകളും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി പിടി തോമസ് എംഎൽഎ രംഗത്ത്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലുണ്ടായെന്നാണ് പിടി തോമസ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടൽ കാരണമാണ് പോലീസ് അന്വേഷണം മന്ദഗതിയിലായതെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് സിബിഐയെ ഏൽപ്പിക്കണം. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ ഇടപെടലുകളും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും പിടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടി തോമസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായതിന്റെ തൊട്ടുപിന്നാലെ പിന്തുണ പ്രഖ്യാപിച്ച് സമ്മേളനം നടത്തിയതല്ലാതെ അതിനു ശേഷം നടിയ്ക്ക് അനുകൂലമായി 'അമ്മ' മിണ്ടിയിട്ടില്ല. ഇത് 'അമ്മ'യും 'മക്കളും' ഒതുക്കിത്തീർക്കേണ്ട വിഷയമല്ലെന്നും, സർക്കാരും ഇടതുമുന്നണിയും നടിയ്ക്ക് വേണ്ട ധാർമിക പിന്തുണ നൽകിയില്ലെന്നും പിടി തോമസ് പറഞ്ഞു.

'അമ്മ' യോഗത്തിന് ശേഷം ജനപ്രതിനിധികളായ ഇന്നസെന്റും ഗണേഷ് കുമാറും മുകേഷും നടത്തിയ പ്രസ്താവനകളെയും പിടി തോമസ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വാർത്താസമ്മേളനത്തിനിടെ ജനപ്രതിനിധികൾ കൂടിയായ മുകേഷും ഇന്നസെന്റും നടത്തിയ ആക്രോശങ്ങളെ കുറിച്ച് സിപിഎമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications