ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്റോയും ജയിക്കും, കണക്കുകള്‍
തിരുവനന്തപുരം: വോട്ട് പെട്ടിയിലായി കഴിഞ്ഞതോടെ തലപുകഞ്ഞുള്ള കണക്ക് കൂട്ടലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കീഴ്ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് അന്തിമ വിശകലനം നടത്തുമ്പോള്‍ വലിയ ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിനുള്ളിലുള്ളത്. 18 സീറ്റുകളില്‍ വരെ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഉടനീളം വലിയ തോതില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. പോളിങ് ശതമാനം കുത്തനെ ഉയര്‍ന്നതിനു കാരണമായത് പ്രധാന കാരണം ഇതാണ്. ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരമം യുഡിഎഫിന് അനുകൂലമായാണാ സംഭവിച്ചിട്ടുള്ളതെന്നും ഇതൊരു തരംഗമായി പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് മണ്ഡലം കമ്മറ്റികള്‍ നല്കിയ പ്രാഥമിക കണക്കുകള്‍ പരിശോധിച്ച് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

ബിജെപി രണ്ടാം സ്ഥാനത്ത്
ഭൂരിപക്ഷം കുറയുമെങ്കിലും ശശി തരൂരും ആന്റോ ആന്റണിയും വിജയിച്ചു കയറും. രണ്ട് മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ച്ചവെച്ച ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളിപ്പോവുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍
ബിജെപി സ്വാധീന ശക്തിയായ മാറുന്നുവെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടിനെ യുഡിഎഫിനോട് അടുപ്പിച്ചതാണ് ഇരു മണ്ഡലങ്ങളിലും കരുത്താവുക. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫില്‍ എത്തുന്നത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കും.

സിപിഎം മൂന്നാം സ്ഥാനത്തേക്ക്
ശബരിമല വിഷയത്തിന്റെ പേരില്‍ ഭൂരിപക്ഷ വോട്ടുകള്‍ കൂടി നഷ്ടപ്പെടുന്നതോടു കൂടിയാണ് ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോവാന് കാരണമെന്നും കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നു.

കെ സുരേന്ദ്രന്
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയതെങ്കില്‍ പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തോടെ ആന്റോ ആന്റണിക്ക് വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. മണ്ഡലത്തിലെ കീഴ്ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പാര്‍ട്ടി ശേഖരിച്ചു വരികയാണ്.

ആദ്യ കണക്കുകള്‍
തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവര്‍ പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് തമ്പാനൂര്‍ രവി, കണ്‍വീനര്‍ വിഎസ് ശിവകുമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആദ്യ കണക്കുകള്‍ കൈമാറിയിട്ടുണ്ട്.

നേമത്ത്
ഈ കണക്കുകള്‍ അനുസരിച്ച് പാറശാലയില്‍ 10000 നെയ്യാറ്റിന്‍കര, 10000, കോവളം 5000 എന്നിങ്ങനെയായിരിക്കും ശശിതരൂരിന് ലഭിക്കിന്ന് ലീഡ്. നേമത്ത് ബിജെപിയായിരിക്കും മേല്‍ക്കൈ നേടുക.

വട്ടിയൂര്‍ക്കാവില്‍
നേമത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 2014 ലേതുപോലെ വല്ലാതെ പിന്തള്ളപ്പെടില്ലെന്നാണ് അവകാശവാദം. വട്ടിയൂര്‍ക്കാവില്‍ ആരു ലീഡ് നേടിയാലും അതു വന്‍ ഭൂരിപക്ഷമാകില്ലെന്നും കഴക്കൂട്ടത്ത് ഒപ്പത്തിനൊപ്പം പിടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

30000 വോട്ടുകള്‍
ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനേക്കാള്‍ 30000 വോട്ടുകള്‍ അധികം നേടി ശശി തരൂര്‍ വിജയിച്ചു കയറുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ അവകാശ വാദം.

പ്രത്യാശ
ഭൂരിപക്ഷ വോട്ടുകള്‍ മൂന്നു മുന്നണികള്‍ക്കിടയിലും ചിതറിപ്പോകുമ്പോള് ന്യൂനപക്ഷ കേന്ദ്രീകരണം വഴി ശശി തരൂരിന്റെ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്ററെ പ്രത്യാശ. മണ്ഡലം കമ്മറ്റികളുടെ റിപ്പോര്‍ട്ടുകള്‍ കൂടി വരും ദിവസങ്ങളില്‍ ലഭ്യമാവുന്നതോടെ അന്തിമ വിശകലനങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കും.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications