ലീഗ് ഇപ്പോഴും തങ്ങള്‍ ആനപ്പുറത്താണെന്ന മിഥ്യാധാരണയിൽ വീരസ്യം പറയുകയാണ്: ഐഎന്‍എല്‍
കോഴിക്കോട്: വഖഫ് ബോർഡുകള്‍ നിയമനം പി എസ് സിക്ക് വിട്ട് നിയമ ഭേദഗതി സർക്കാർ റദ്ദാക്കിയതിന് പിന്നാലെ മുസ്ലിം ലീഗ് നടത്തുന്ന അവകാശ വാദങ്ങള്‍ പരിഹാസമാണെന്ന് ഐ എന്‍ എല്‍ നേതാവ് കാസിം ഇരിക്കൂർ.
ഭേദഗതി സർക്കാർ റദ്ദാക്കിയത് തങ്ങളുടെ രാഷ്ട്രീയ വിജയമായി കൊണ്ടാടുന്ന മുസ്ലിം ലീഗിനോട് സഹതപിക്കുകയേ നിർവാഹമുള്ളുവെന്നാണ് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അറിയാതെയാണീ പിത്തലാട്ടമെന്നും അദ്ദേഹം പരിഹസിക്കുന്നു.

സമുദായത്തിന്റെ മൊത്തം കുത്തക തങ്ങള്‍ക്കാണെന്ന് മുസ്ലീം ലീഗ് അവകാശപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുസ്ലിംകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തങ്ങളുടേതാണ് അന്തിമ വാക്കെന്നും പ്രചരിപ്പിക്കപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ആ കാലത്തൊക്കെ മുസ്ലിം മത-സാസ്കാരിക സംഘടനകള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ വരുമ്പോള്‍ ലീഗിലേക്കായിരുന്നു ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതിയാകെ മാറി. പക്ഷെ അത് ലീഗ് നേതൃത്വത്തിന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെടുന്നു.
ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

ന്യൂനപക്ഷ സംഘടനകളെല്ലാം തന്നെ സംസ്ഥാന സർക്കാറിലും ഇടതുമുന്നണിയിലും വിശ്വാസം അർപ്പിച്ചു. അവർക്ക് സ്വതന്ത്രവും നീതിയുക്തവുമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവാന്‍ പ്രാപ്തമാണെന്ന് തെളിയിക്കുന്നതായിരുന്നു വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവർ സ്വീകരിച്ച നിലപാട്. ഈ വിഷയത്തില്‍ മുസ്ലിം സമൂഹത്തിലെ പ്രബലമായ ഇരുസമസ്തയും മുജാഹിദ് വിഭാഗവുമെല്ലാം ലീഗിന്റെ നിയന്ത്രണത്തിൽനിന്ന് കുതറി മാറി സർക്കാറുമായി നേരിട്ടും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി നേരിട്ടും ചർച്ച നടത്തിയെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടുന്നു.
13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

മുസ്ലീം സംഘടനകള്‍ സ്വീകരിക്കുന്ന പോസിറ്റിവായ ഈ നിലപാട് പുതിയ രാഷ്ട്രീയ ഗതിമാറ്റത്തിന്റെ സൂചനയാണ്. എന്നാല്‍ മുസ്ലീം ലീഗ് നേതൃത്വം ഇക്കാര്യം മനസ്സിലാക്കുന്നില്ല. ഇപ്പോഴും തങ്ങളാണ് ആനുപ്പുറത്തെന്ന മിഥ്യാധാരണയിൽ വീരസ്യം പറയുന്നത് ആ പാർട്ടിയെ സമൂഹമധ്യെ പരിഹാസ്യമാക്കുന്നുണ്ടെന്നും ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

അതേസമയം, വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെ ഗൌനിക്കില്ലെന്ന് പറഞ്ഞവർക്ക് ഒടുവില്‍ ഗൌനിക്കേണ്ടി വന്നുവെന്നായിരുന്നു വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാൻ ഉള്ള ബില്‍ റദ്ദാക്കിയതിന് പിന്നാലെ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്.

''വഖഫ് നിയമം നിയമസഭയില്‍ തന്നെ പിന്‍വലിപ്പിക്കും, അത് വരെ സമരരംഗത്ത് ഉണ്ടാകുമെന്ന'' പ്രഖ്യാപനവുമായാണ് കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി പര്യവസാനിപ്പിച്ചത്. റാലിയുടെ പിറ്റേദിവസം ''ലീഗിനെ ആര് ഗൗനിക്കുന്നു, ചെയ്യാന്‍ പറ്റുന്നത് ചെയ്യ്'' എന്ന് വെല്ലുവിളിച്ചവര്‍ ഇന്ന് ആ നിയമം കേരള നിയമസഭയില്‍ തന്നെ പിന്‍വലിച്ചിരിക്കുകയാണ്. അവകാശ ലംഘനത്തിനും അനീതിക്കും അധര്‍മ്മത്തിനുമെതിരെ സന്ധിയാവാതെ സമരരംഗത്ത് ഇനിയും മുസ്ലീം ലീഗുണ്ടാവും. ഗൗനിക്കില്ലെന്ന് വീരവാദം പറഞ്ഞവര്‍ക്ക് ഗൗനിക്കേണ്ടിയും തിരുത്തില്ലെന്ന് പറഞ്ഞവര്‍ക്ക് തിരുത്തേണ്ടിയും വന്നുവെന്നും പിഎംഎ സലാം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications