'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ
ഇന്ത്യയിലുള്ളവര്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.

കൊച്ചി: ഇന്ത്യയിലുള്ളവര്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ കീഴ്‌വഴക്കമാണെന്ന എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിനു ചുള്ളിയിൽ. സംഘടനാ പരിചയം ഇല്ലാത്തവരെ എന്തിന്റെ പേരിലാണെങ്കിലും ഏതെങ്കിലും സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ സംഭവിക്കാൻ പോവുന്നത് ഇത് പോലെയുള്ള ദുരന്തങ്ങളായിരിക്കുമെന്ന് ബിനു കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെയാണ് ബിനുവിന്റെ വിമർശനം.

'ബിബിസിക്കെതിരെ എകെ ആൻറണിയുടെ മകൻ' എന്നാണ് മാധ്യമങ്ങൾ ഇന്ന് നൽകിയ വാർത്ത തലക്കെട്ട്. അതിൽ തന്നെയുണ്ട് ഈ പാർട്ടിക്കേറ്റ ക്ഷീണം. ഡോക്യൂമെന്ററി വിവാദം രാജ്യത്തിൻ്റെ പരമാധികാരത്തിന് തുരങ്കംവയ്ക്കുന്നതാണെന്നും അനിൽ ആൻറണി ട്വീറ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ നിലപാട് പാർട്ടി നിലപാടിനു വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്...
അനിൽ ആന്റണിയുടെ രാഷ്ട്രീയ നിലനിൽപ്പ് ബഹുമാന്യനായ എ. കെ ആന്റണി സാറിന്റെ മകൻ എന്ന നിലയിൽ മാത്രമാണ്.

സ്വന്തം അച്ഛൻ വളർത്തി വലുതാക്കിയ സംഘടനയുടെ നീലക്കൊടി പോലും അനിൽ ഇന്നുവരെ പിടിച്ചിട്ടില്ല. ആ അനിലാണ് രാജ്യവ്യാപകമായി കോൺഗ്രസ് എടുത്ത നിലപാടിന് വിരുദ്ധമായി അഭിപ്രായം പറയുന്നത്.
കെപിസിസി സോഷ്യൽ മീഡിയ കൊ-ഓർഡിനേറ്റർ ആണ് അനിൽ. അതിനാൽ തന്നെ അനിൽ ആന്റണിയുടെ സമൂഹമാധ്യമങ്ങളിലെ നിലപാട് വ്യക്തിപരമായി കാണാനാകില്ല. സംഘടന തലപ്പത്ത് ഇരുന്ന് പാർട്ടിക്ക് പാർട്ടിക്ക് ദോഷം ചെയ്യുന്ന നിലപാട് സ്വീകരിക്കരുത്.

ഒന്നുകിൽ അനിൽ ട്വീറ്റ് പിൻവലിച്ച് ഖേദം അറിയിക്കണം അല്ലെങ്കിൽ അനിൽ ആന്റണിയെ തലസ്ഥാനത്ത് നിന്ന് നീക്കണം.അതിന് ആദ്യം സമ്മതം നൽകുന്നത് എ.കെ ആന്റണി സാറാവും. ആ മനുഷ്യൻ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കാതെ അനിൽ പഴയ ജോലികളിലേക്ക് തന്നെ തിരിച്ചുപോകുന്നതാകും പാർട്ടിക്ക് നല്ലത്. അനുഭവം കൊണ്ടുകൂടിയാണ് പറയുന്നത്.

'സംഘടനാ പരിചയം ഇല്ലാത്തവരെ എന്തിന്റെ പേരിലാണെങ്കിലും ഏതെങ്കിലും സ്ഥാനത്ത് പ്രതിഷ്ഠിച്ചാൽ സംഭവിക്കാൻ പോവുന്നത് ഇത് പോലെയുള്ള ദുരന്തങ്ങളായിരിക്കും. അനിൽ ആന്റണിക്ക്എന്ത് കോൺഗ്രസ് / എന്ത് ആർ.എസ് എസ്', ബിനു ചുളളിയിൽ കുറിച്ചു. അതേസമയം വിവാദത്തിൽ അനിൽ ആന്റണിയെ തള്ളി കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ട. ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications